x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം മാർച്ച് നടത്തി

വെബ് ഡെസ്ക്
Published: July 30, 2026 02:48 AM IST | Updated: July 30, 2026 02:48 AM IST

നായ്ക്കട്ടിയിലെ സുൽത്താൻ ബത്തേരി റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ച്.

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വനപാതയോരത്തെ അടിക്കാട് നാട്ടുകാർ വെട്ടിനീക്കിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് കർഷക സംഘം നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നായ്ക്കട്ടിയിലെ സുൽത്താൻ ബത്തേരി റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി.
കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു.നായ്ക്കട്ടി ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് റേഞ്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം കർഷക സംഘം ജില്ലാ പ്രസിഡന്‍റ് സി.ജി. പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സിജോ പട്ടമന അധ്യക്ഷത വഹിച്ചു.

വി.വി. ബേബി, ടി.കെ. ശ്രീജൻ, സി. ശിവശങ്കരൻ എന്നിവർ പ്രസംഗിച്ചു. മുത്തങ്ങയിൽ നിന്ന് ആലത്തൂരിലേക്ക് പോകുന്ന വനപാതയിലെ അടിക്കാടുകൾ വെട്ടിയതുമായി ബന്ധപ്പെട്ടാണ് പൊതുപ്രവർത്തകനായ എ.സി. ശശീന്ദ്രന്‍റെ പേരിൽ വനംവകുപ്പ് കേസെടുത്തത്. രൂക്ഷമായ വന്യമൃഗശല്യത്തെ തുടർന്ന് പ്രദേശവാസികൾ സുരക്ഷയുടെ ഭാഗമായി പാതയോരത്തെ അടിക്കാടുകൾ വെട്ടിനീക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

പകൽ സമയങ്ങളിലുപോലും കാട്ടാനകൾ പാതയിലെത്തി ഭീതി പരത്തിയിരുന്നെന്നും പലതവണ യാത്രക്കാർ അപകടത്തിൽപ്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രതിഷേധത്തിനൊടുവിൽ കർഷക സംഘം നേതാക്കൾ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കേസ് പിൻവലിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് റേഞ്ച് ഓഫീസർ ഉറപ്പ് നൽകിയതായി പ്രതിഷേധക്കാർ അറിയിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.

Tags : Nattuvishesham Districtnews

Recent News

Corehub Up