ഏഴല്ലൂര്‍ മലയില്‍ കപ്പിലാംചുവട് ഭാഗത്ത് പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്.
തൊടുപുഴ: കോടിക്കുളം പഞ്ചായത്തില്‍ ഏഴല്ലൂര്‍ ആനപ്പാറ മലയുടെ പടിഞ്ഞാറെ കോടിക്കുളം കപ്പിലാംചുവട് ഭാഗത്ത് കാട്ടുതീ പടര്‍ന്നുപിടിച്ചു. വെങ്ങല്ലൂര്‍ നെല്ലിക്കാത്തടത്തില്‍ ആനന്ദിന്റെ രണ്ടേക്കർ വരുന്ന പൈനാപ്പിള്‍ തോട്ടത്തിനും സമീപത്തെ കാടുകള്‍ക്കും തീപിടിച്ചു.
സേനയുടെ വാഹനങ്ങള്‍ എത്താന്‍ സാധിക്കാത്തവിധം വളരെ ദുര്‍ഘടമായ പ്രദേശത്താണ് തീപിടിച്ചത്. സമീപത്ത് ചെറിയ വീടുകളുള്ള മേഖലയാണ് ഇവിടം. ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ ബിജു പി. തോമസിന്റെ നേതൃത്വത്തില്‍ എത്തിയ സേനാംഗങ്ങളും സ്ഥലമുടമയും ചേര്‍ന്ന് കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പമ്പ് ഉപയോഗിച്ചും ജീപ്പില്‍ വെള്ളമെത്തിച്ചും മൂന്നു മണിക്കൂര്‍ നേരത്തേ കഠിനപ്രയത്നംകൊണ്ട് തീയണച്ചു.
ഈ മാസം ഏഴു തവണയാണ് ഈ പ്രദേശത്ത് തീപിടിത്തമുണ്ടാകുന്നത്.
സാമൂഹ്യവിരുദ്ധർ ഇവിടെ തന്പടിച്ച് അശ്രദ്ധയോടെ സിഗരറ്റ് കുറ്റികളും മറ്റും വലിച്ചെറിയുന്നതു മൂലമാണ് തീപിടിത്തമുണ്ടാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തൊടുപുഴ നഗരത്തില്‍ വിമല പബ്ലിക് സ്കൂളിന് സമീപമുള്ള പെട്രോള്‍ പമ്പിന് അടുത്തുള്ള പുരയിടത്തിലും തീപിടിച്ചു. തൊടുപുഴ അഗ്നിരക്ഷാനിലയത്തില്നിന്നു സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഡി. മനോജ് കുമാറിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ അരമണിക്കൂറോളം പ്രയത്നിച്ച് തീയണച്ചു.
Tags : Fire breaks nattuvishesham local news