ചാലക്കുടി: ചാലക്കുടിപ്പുഴയിലെ വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എംഎൽഎയ്ക്കൊപ്പം മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും കാണുന്നതിനു തീരുമാനിച്ചു.
"വെള്ളപ്പൊക്കനിയന്ത്രണ സാധ്യതകൾ ' സംബന്ധിച്ച് ചാലക്കുടി മുനിസിപ്പൽ ജൂബിലി ഹാളിൽ നടന്ന ചർച്ചായോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മഴക്കാലത്ത് പ്രളയവും വേനൽക്കാലത്ത് വരൾച്ചയും എന്നതാണ് ചാലക്കുടിപ്പുഴയുടെ ഇന്നത്തെ അവസ്ഥയെന്ന് എംഎൽഎ പറഞ്ഞു. ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നിരവധി തവണ നിയമസഭയിൽ വിഷയം ഉന്നയിച്ചെങ്കിലും പരിഹാരമായിട്ടില്ല. പിഎപി കരാർ കാലാനുസൃതമായി പരിഷ്കരിക്കണം എന്നും എംഎൽഎ സൂചിപ്പിച്ചു.
ചാലക്കുടിപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി. രവി വിഷയാവതരണം നടത്തി. മേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് പോളി പുളിക്കൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ.വി. പോൾ, അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് സുനിത സജീവ്, കാടുകുറ്റി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് മോളി തോമസ്, ചാലക്കുടി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിൽ കെ. മേനോൻ, സുന്ദന്ദ നാരായണൻ, കോടശേരി പഞ്ചായത്ത് പ്രസിഡന്റ്് സുനന്ദ നാരായണൻ, ജിയോ കിഴക്കുന്തല, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനി പോൾ, മുൻ നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, ഡോ.വൽസലൻ വാതുശേരി, സി.എസ്. വെകിടേശ്വരൻ, ഇന്ദിര വാര്യർ, സി.വി. ജോസ്, ജാൻസി ബാബു, ജയൻ ജോസഫ് പട്ടത്ത്, സുരേഷ് മുട്ടത്തി, കെ. മുരാരി, അമ്പാടി ഉണ്ണികൃഷ്ണൻ, യു.എസ്. അജയകുമാർ, എ.രാധാകൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.