x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നത്തംകുനിയില്‍ മുറിച്ച ഈട്ടി ലേലം ചെയ്യാന്‍ വനംവകുപ്പ് നീക്കം

വെബ് ഡെസ്ക്
Published: July 24, 2026 03:17 AM IST | Updated: July 24, 2026 03:17 AM IST

പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജില്‍പ്പെട്ട നത്തംകുനിയില്‍ റവന്യു പട്ടയഭൂമിയില്‍നിന്നു അനധികൃതമായി മുറിച്ച ഈട്ടി ലേലം ചെയ്യുന്നതിന് വനം വകുപ്പ് നീക്കം തുടങ്ങി. നത്തംകുനിയില്‍നിന്നു കസ്റ്റഡിയിലെടുത്ത് കുപ്പാടി വനം ഡിപ്പോയിലേക്ക് മാറ്റിയ 14 കഷണം ഈട്ടി ലേലം ചെയ്യുന്നതിന് അനുമതി തേടി മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കോടതിയില്‍ വൈകാതെ അപേക്ഷ നല്‍കുമെന്നാണ് വിവരം.
ഡോ. എ. ജയതിലക് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിന്‍റെ മറവിലാണ് നത്തംകുനിയില്‍ ഈട്ടിമുറി നടന്നത്. റവന്യു പട്ടയഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിക്കുന്നതിനു കൈവശക്കാരെ അനുവദിക്കുന്നതായിരുന്നു ഉത്തരവ്. കോഴിക്കോട് ജില്ലയിലെ കാരാടില്‍ സ്ഥിരതാമസക്കാരിയായ വനിതയുടെ ഉടമസ്ഥതയില്‍ നത്തംകുനിയിലുള്ള കാപ്പിത്തോട്ടത്തിലെ നൂറ്റാണ്ടുകള്‍ പ്രായമുള്ള ഈട്ടിയാണ് 2020 ഡിസംബറില്‍ അനധികൃതമായി മുറിച്ചത്.
സര്‍ക്കാരിന് ഉടമാവകാശമുള്ള മരം മുറിക്കാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി

സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കും വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചെങ്കിലും പട്ടയം ഉടമയുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ മരം മുറിക്കുകയാണുണ്ടായത്.
അനധികൃതമായി ഈട്ടി മുറിച്ചതിന് 2021 ജനുവരി 11ന് കെഎല്‍സി (കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി) നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കിടെ, 2020 ഒക്ടോബര്‍ 24ലെ ഉത്തരവ് പ്രകാരം അനുമതിയുണ്ടെന്ന് കരുതിയാണ് മരം മുറിച്ചതെന്നും ബോധപൂര്‍വം സര്‍ക്കാരിന് നഷ്ടം വരുത്തിയതല്ലെന്നും സ്ഥലം ഉടമയുടെ ഭര്‍ത്താവ് 2021 ജൂണ്‍ 29ന് വൈത്തിരി തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു. കെഎല്‍സി നിയമപ്രകാരം നടപടി സ്വീകരിക്കരുതെന്നും അഭ്യര്‍ഥിച്ചു. മരംമുറിച്ചതിന്‍റെ ഉത്തരവാദിത്വം 2021 ജൂണ്‍ 29നാണ് സ്ഥലം ഉടമ വൈത്തിരി തഹസില്‍ദാര്‍ മുമ്പാകെ രേഖാമൂലം സമ്മതിച്ചത്.
മരത്തിന് 12,42,472 രൂപയാണ് വനം വകുപ്പ് വില കണക്കാക്കിയത്. കെഎല്‍സി നിയമപ്രകാരം ഇതിന്‍റെ മൂന്നിരട്ടിയായ 37,27,416 രൂപയാണ് സ്ഥലം ഉടമയ്ക്ക് തഹസില്‍ദാര്‍ പിഴ ചുമത്തിയത്.

ഈ തുക ഭൂവുടമ അടച്ചില്ല. ഇത് പരാതിക്കിടയാക്കിയപ്പോള്‍ പിഴ ഏഴ് ദിവസത്തിനകം ഈടാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വൈത്തിരി തഹസില്‍ദാര്‍ക്ക് ജില്ലാ കളക്ടര്‍ 2025 ഡിസംബര്‍ ഒമ്പതിന് നിര്‍ദേശം നല്‍കിയെങ്കിലും നടപടികള്‍ നീളുകയാണ്. ഇതിനിടെയാണ് തടികള്‍ ലേലം ചെയ്യാനുള്ള വനം വകുപ്പ് നീക്കം.
നത്തംകുനിയിലെ നിയമവിരുദ്ധ ഈട്ടിമുറി വിവാദമായതിനെത്തുടര്‍ന്നാണ് മുട്ടില്‍ സൗത്ത് വില്ലേജിലെ അനധികൃത ഈട്ടിമുറി വെളിച്ചത്തുവന്നത്. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു അനധികൃതമായി മുറിച്ചതെന്ന് കണ്ടെത്തി പിടിച്ചെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് നീക്കിയ തടികള്‍ ലേലം ചെയ്യുന്നതിനുള്ള വനം വകുപ്പിന്‍റെ അപേക്ഷ ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചിരുന്നു. എന്നാല്‍ കേസിലെ എതിര്‍കക്ഷികള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ മരം ലേലം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്. റിവിഷന്‍ ഹര്‍ജി തീര്‍പ്പാകുന്നതുവരെ ലേലം നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.

Tags : Nattuvishesham DistrictNews DeepikaNews Forest

Recent News

Corehub Up