ജയരാജൻ
ചേര്‍ത്തല: വീട്ടുവഴക്കിനിടെ ഗൃഹനാഥന് മരിച്ച സംഭവത്തില്‍ പോലീസ് കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.
ചേര്‍ത്തല നഗരസഭ 23-ാം വാര്‍ഡ് കരുവയില്‍ വെളിയില്‍ ജയരാജന് (വൈസ്രോയി കുട്ടന്-58) ആണ് ഞായറാഴ്ച രാത്രി ഏഴോടെ മരിച്ചത്.
വീട്ടിൽ വഴക്കിനിടെ ഉണ്ടായ അക്രമത്തിൽ മരിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വഴക്കു നടന്ന സമയത്തു വീട്ടിലുണ്ടായിരുന്ന ഇരട്ട മക്കളിൽ ഒരാൾ പോലീസ് നിരീക്ഷണത്തിലാണ്. പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ മരണകാരണം ശരീരത്തിലേറ്റ പരിക്കുകളാണെന്ന സൂചനകളെത്തുടര്‍ന്നാണ് പോലീസ് ഊർജിത അന്വേഷണത്തിലേക്കു കടന്നത്.
തിങ്കളാഴ്ച വൈകുന്നേരം ജയരാജന്റെ സംസ്കാരത്തിനുശേഷം പോലീസ് ഭാര്യ ശ്രീകലയുടെയും ഇരട്ടമക്കളായ യദുകൃഷ്ണന്, ഹരികൃഷ്ണന് എന്നിവരുടെയും മൊഴിയെടുത്തിരുന്നു. ഇതേത്തുടർന്നാണ് പോലീസ് കൂടുതൽ വ്യക്തത വരുത്തി കൊലപാതകത്തിനു കേസെടുത്തത്.
പോസ്റ്റുമോർട്ടത്തിനുശേഷം മരണത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരിക അവയവങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ ലാബിലേക്ക് അയച്ചു. വഴക്കിനിടയില്‍ കുഴഞ്ഞുവീണ ജയരാജനെ മൂത്തമകന് ശ്രീജിത്താണ് താലൂക്ക് ആസ്ഥാന ആശുപത്രിയിലെത്തിച്ചത്.
Tags : nattuvishesham district news