x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

വെബ് ഡെസ്ക്
Published: August 15, 2026 12:20 AM IST | Updated: August 15, 2026 12:20 AM IST

പ്രതീകാത്മക ചിത്രം

വടകര: കടത്തനാട്ട് ലേബര്‍ കോണ്‍ടാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു.

ഈ കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി രാജേഷ് കുമാര്‍ കോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കും. ആറു പരാതികളിലാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി സെക്രട്ടറിയുമായ ടി.വി. സുധീര്‍ കുമാര്‍, സംഘം സെക്രട്ടറി വെള്ളികുളങ്ങര സ്വദേശിനി പ്രീണ, ഈ കേസുകളിലെ മുഖ്യ പ്രതി പേരാമ്പ്ര ചേനോളി സ്വദേശി എട്ടു തെങ്ങുള്ളതില്‍ റിനീഷ് എന്നിവരെയാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കേണ്ടത്.

മണിയൂര്‍ ഏരത്ത് അര്‍ച്ചനയില്‍ സി.കെ. ശങ്കരന്‍, മടപ്പള്ളി കോളജിന് സമീപം മീത്തലെ വട്ടക്കണ്ടി ആരഭി ഹൗസില്‍ എം.വി. സുരേന്ദ്രന്‍, മണിയൂര്‍ എളമ്പിലാട് മെഹ്ഫിലില്‍ മൂസ, മണിയൂര്‍ എളമ്പിലാട് കൊല്ലംകണ്ടി കെ.എം. ഭാസ്‌കരന്‍, നാദാപുരം തൂണേരി സ്വദേശിനി തേര്‍ മഠത്തില്‍ സക്കേറിയ മൊയ്തു, മണിയൂര്‍ എളമ്പിലാട് മണലൂര്‍ വീട്ടില്‍ എം. രാജന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് പ്രതികളുടെ മുന്‍കൂര്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ശങ്കരനില്‍ നിന്നു പല തവണകളായി നിക്ഷേപമായി സ്വീകരിച്ച 24,47,000 യുടെ പലിശയോ മുതലോ തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നതാണ് പരാതി. മൂസക്ക് 20,50,000 രൂപയും സുരേന്ദ്രന് 17 ലക്ഷം രൂപയും ഭാസ്‌കരന് 13 ലക്ഷം രൂപയും സക്കേറിയ മൊയ്തുവിന് 5 ലക്ഷം രൂപയും രാജന് 13,50,000 രൂപയും നിക്ഷേപമായി നല്‍കിയിട്ട് പലിശയും മുതലും തിരിച്ചു നല്കിയില്ലെന്നാണ് പരാതി. സൊസൈറ്റിക്കെതിരേ നിരവധി പരാതികളാണ് വന്നു കൊണ്ടിരിക്കുന്നത്. നിലവില്‍ എട്ട് കേസുകളിലായി പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. അഞ്ച് കോടി 80 ലക്ഷം രൂപയുടെ തട്ടിപ്പാണ് സംഘത്തില്‍ നടത്തിയത്.

നിലവിലത്തെ പ്രസിഡന്‍റ് ബഷീര്‍ അഹമ്മദ്, ഡയറക്ടര്‍ മജീദ് ഉള്‍പ്പടെയുള്ള ഡയറക്ടര്‍മാരായ പ്രതികളെ ഇനിയും കണ്ടെത്താനുണ്ട്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up