കാഞ്ഞാണി പുത്തൻകുളം നവീകരണപ്രവൃത്തി ആരംഭിച്ചപ്പോൾ.
കാഞ്ഞാണി: ചെളി നിറഞ്ഞ് ഉപയോഗശൂന്യമായ കാഞ്ഞാണി പവർ സ്റ്റേഷനു സമീപത്തെ പുത്തൻകുളം നവീകരണം തുടങ്ങി. ഒരു ഏക്കറോളം വരുന്ന കുളം 20 വർഷമായി ചെളിനിറഞ്ഞുകിടക്കുകയായിരുന്നു. ജലസംഭരണവും നടന്നിരുന്നില്ല.
2005ൽ മണലൂർ പഞ്ചായത്ത് കുളത്തിന്റെ ഒരു ഭാഗം കരിങ്കല്ല് കെട്ടി. തുടർന്ന് വന്ന ഭരണസമിതികൾ കുളത്തിനായി ഫണ്ട് അനുവദിച്ചതല്ലാതെ ജോലി ആരംഭിച്ചില്ല. യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് നീന്തൽ പരിശീലനകേന്ദ്രം ആക്കാനുള്ള ശ്രമവും നടന്നിരുന്നു.
2025ൽ ചുമതല ഏറ്റവരാണ് പുത്തൻകുളത്തിന്റെ അവശേഷിക്കുന്ന ഭാഗം സംരക്ഷണഭിത്തി കെട്ടിയത്. കുളത്തിൽനിന്ന് ചെളിയും നീക്കം ചെയ്തു. അതേസമയം കുളത്തിലെ ഇടബണ്ട് നീക്കം ചെയ്തിട്ടില്ല.
ജനകീയ ആസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിലാണ് കുളം നവീകരിക്കുന്നതെന്നും കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് ജലസംരക്ഷണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ് പറഞ്ഞു. കുളത്തിനു സമീപം നടപ്പാതയും ഓപ്പണ്‍ ജിമ്മും സ്ഥാപിക്കുമെന്നും അറിയിച്ചു.
Tags : Kanjani Puthankulam nattuvishesham local news