പോത്തൻകോട്: ഭാര്യയെ ക്രൂരമായി മർദിച്ച കാപ്പാ കേസ് പ്രതി പിടിയിൽ. കീഴ്ത്തോന്നയ്ക്കൽ പാലോട്ടുകോണം ഷീബ മൻസിലിൽ വാടകയ് ക്കു താമസിക്കുന്ന കവിത യെ കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണു ഭർത്താവ് പാച്ചൻ എന്നു വിളിക്കുന്ന രജിത്ത് ക്രൂരമായി മർദിത്.
കരിങ്കല്ലു കൊണ്ടുള്ള ആക്രമണത്തിൽ കവിതയ്ക്കു ഗുരുതര പരിക്കേറ്റു. തലകുനിച്ച് നിർത്തി കൈമുട്ടുകൊണ്ടു മുതുകിൽ ഇടിച്ചശേഷം തല റോഡിനോടു ചേർന്നുള്ള മതിലിൽ ഇടിപ്പിക്കുകയായിരു ന്നു. തുടർന്നു താഴേയ്ക്കു തള്ളിയിട്ട് ഇടത് കാലിന്റെ മുട്ടിനു താഴെ കരിങ്കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. കവിതയുടെ തോളെല്ലിനും സാരമായി പരിക്കേറ്റു.
ആശുപത്രി ചികിത്സതേടിയ കവിത പിന്നീട് പോലീസിൽ പരാതി നൽകി. ആറു വർഷമായി ഇവർ പിരിഞ്ഞാണ് താമസം. പ്രതിയെ മുൻപ് കാപ്പാ പ്രകാരം ജില്ലയിൽനിന്നു നാടുകടത്തിയിരുന്നു.