കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായി ഡിഐജി യതീഷ് ചന്ദ്ര കൊട്ടിയൂർ മഹോത്സവനഗരി സന്ദർശിച്ചു. സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം വിശദമായ ചർച്ച നടത്തി.
മഹോത്സവ നഗരിയിലെ പ്രധാന പ്രവേശന കവാടങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ, അക്കരെ-ഇക്കരെ സന്നിധാനങ്ങൾ, തിരക്ക് അനുഭവപ്പെടുന്ന മേഖലകൾ എന്നിവ സന്ദർശിച്ച ഡിഐജി നിലവിലെ സുരക്ഷാ സംവിധാനങ്ങൾ നേരിട്ട് വിലയിരുത്തി. ഭക്തജനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഉത്സവദിവസങ്ങളിൽ ഗതാഗത നിയന്ത്രണം, അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ, മെഡിക്കൽ സേവനങ്ങളുടെ ഏകോപനം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശ ങ്ങളും അദ്ദേഹം നൽകി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അധിക പോലീസ് സേനയെ വിന്യസി ക്കുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയായി.പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയുടെ ഏകോപന ത്തോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്തജന ങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ ദർശന സൗകര്യം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പൂടാകം, കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
Tags : nattu vishesham Kotiyur Vaishakh festival