x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊട്ടിയൂർ വൈശാഖ മഹോത്സവം: കുരുക്കിൽ വിയർത്ത് ഭക്തജനം


Published: June 21, 2026 03:04 AM IST | Updated: June 21, 2026 03:04 AM IST

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ കൊട്ടിയൂരിലേക്ക് ഭക്തർ ഒഴുകിയെ ത്തിയതോടെ മലയോര മേഖലയാകെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. വാഹനങ്ങളുടെ നീണ്ടനിര കാരണം കൊട്ടിയൂർ, കേളകം, പേരാവൂർ, കണിച്ചാർ, കോളയാട് മേഖലകളിലെ റോഡുകൾ അക്ഷരാർഥത്തിൽ നിശ്ചലമായി.

നെടുംപൊയിൽ ചുരം മുതൽ കൊട്ടിയൂർ ഭാഗത്തേക്കുള്ള റോഡിൽ കിലോമീറ്ററുകളോളം വാഹന നിര രൂപപ്പെട്ടു. കോളയാട് മുതൽ പേരാവൂർ വരെയും കൊളക്കാട് മുതൽ കേളകം വരെയും പേരാവൂർ മുതൽ കേളകം വരെയുള്ള പ്രധാന പാതകളിലും സമാന്തര റോഡുകളിലും ഗതാഗത ക്കുരുക്ക് അനുഭവപ്പെട്ടു. നിരവധി വാഹനങ്ങൾ മണിക്കൂറുകളോളം ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു.

കൊട്ടിയൂർ നീണ്ടുനോക്കി ടൗൺ മുതൽ ക്ഷേത്രപരിസരം വരെ ഒരു വാഹനത്തിന് പോലും എളുപ്പത്തിൽ സഞ്ചരിക്കാനാകാത്ത സാഹചര്യമുണ്ടായി. സ്വകാര്യ വാഹനങ്ങൾ, ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ എന്നിവയുടെ അമിത തിരക്കാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. കുരുക്കിൽപ്പെട്ട നിരവധി ഭക്തർക്ക് മണിക്കൂറുകളോളം വാഹനങ്ങളിൽ തന്നെ കഴിയേണ്ടി വന്നു.

കൊട്ടിയൂരിലെ തിരക്ക് നിയന്ത്രിക്കാൻ മറ്റു പല ഭാഗങ്ങളിലും വാഹനങ്ങൾ പോലീസ് പിടിച്ചിടുകയായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ ഞായറാഴ്ച നടപ്പാക്കിയ ഗതാഗത ക്രമീകരണങ്ങൾ ഇത്തവണ ഒരുക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഭക്തരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞയാഴ്ച വലിയ ബസുകളും മറ്റും കേളകത്ത് പാർക്ക് ചെയ്യിച്ച് അവിടെ നിന്ന് കെഎസ്ആർടിസി യുടെ പ്രത്യേക ഷട്ടിൽ സർവീസുകൾ വഴി ഭക്തരെ കൊട്ടിയൂരിലേക്ക് എത്തിച്ചിരുന്നതും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏറെ സഹായകമായിരുന്നു.

എന്നാൽ ഇത്തവണ സമാനമായ സംവിധാനം ഒരുക്കാത്തതും വാഹന നിയന്ത്രണത്തിൽ വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാത്തതും വലിയ വീഴ്ചയായെന്നാണ് പൊതുവായ വിമർശനം.
ഭക്തജനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് പ്രതീക്ഷിച്ചിരുന്നിട്ടും അതിനനുസരിച്ചുള്ള ട്രാഫിക് മാനേജ്മെന്‍റ്നടപ്പിലാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന ആക്ഷേപവും ശക്തമാണ്.
കൊട്ടിയൂർ മഹോത്സവത്തിന്‍റെ പ്രധാന ദിവസങ്ങളിൽ കൂടുതൽ കാര്യക്ഷമമായ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സംവിധാനങ്ങളും ഷട്ടിൽ സർവീസുകളും ഏർപ്പെടുത്തി ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പാക്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

Tags : Kottiyur Vaishakh festival Nattuvishesham Distric News

Recent News

Corehub Up