x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറ്റകുറ്റപ്പണി നടത്തിയ പൈപ്പില്‍ വീണ്ടും ചോര്‍ച്ച

വെബ് ഡെസ്ക്
Published: August 3, 2026 02:34 AM IST | Updated: August 3, 2026 02:34 AM IST

അന്പലമുക്കിൽ പൈപ്പ് പൊട്ടിയ സ്ഥലം

പേരൂര്‍ക്കട: അമ്പലമുക്ക് ജംഗ്ഷനില്‍ രണ്ടുമൂന്നുദിവസത്തിനു മുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച കുടിവെള്ള പൈപ്പില്‍ വീണ്ടും ചോര്‍ച്ച. നേരത്തെ ചോർച്ച കണ്ടെത്തിയ പരിഹരിച്ച ഇടത്തുനിന്നും 50 മീറ്റര്‍ മാറി വീണ്ടും ചോര്‍ച്ച കണ്ടെത്തിയത് വാട്ടര്‍ അഥോറിറ്റിയെ വലയ്ക്കുന്നു.

അമ്പലമുക്ക് ജംഗ്ഷനില്‍നിന്ന് കുറവന്‍കോണം-വയലിക്കട-എന്‍സിസി റോഡ് ഭാഗങ്ങളിലേക്കു തിരിയുന്ന ജംഗ്ഷനു സമീപത്തായിരുന്നു പൈപ്പിലെ ലീക്കേജ്. പേരൂര്‍ക്കടയില്‍നിന്നു ശുദ്ധജലമെത്തിക്കുന്ന 400 എംഎം പ്രിമോ പൈപ്പിന്‍റെ അറ്റകുറ്റപ്പണി 12 മണിക്കൂറെടുത്താണ് അഥോറിറ്റി പൂര്‍ത്തീകരിച്ചത്. പണി കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ചോര്‍ച്ചയുണ്ടായി കുഴിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. മഴ കനത്തതോടെ ഇതുവഴിയുള്ള വാഹനഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്.

ജംഗ്ഷനില്‍നിന്നു കഷ്ടിച്ച് 50 മീറ്റര്‍ മാറി മറ്റൊരു പൈപ്പ് ചോര്‍ച്ചകൂടി കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയ 400 എംഎം പ്രിമോ പൈപ്പുതന്നെയാണ് ഇവിടെയും പൊട്ടിയതെന്നാണ് കരുതുന്നത്. ഇതിന്‍റെ പണി ഇതുവരെയും ആരംഭിച്ചിട്ടില്ല. പൈപ്പ് പൊട്ടിയഭാഗത്ത് ടാര്‍ പൂര്‍ണമായും ഇളകി കുഴിയുണ്ടായി വെള്ളം കെട്ടിനില്‍ക്കുകയാണ്. നഗരത്തിലെ റോഡിനടിയിലൂടെ കടന്നുപോകുന്ന 700 എംഎം, 400 എംഎം പ്രിമോ പൈപ്പുകള്‍ വ്യാപകമായി പൊട്ടുന്നതാണ് റോഡുകള്‍ തകരാന്‍ കാരണമായത്. രണ്ടാമത്തെ അറ്റകുറ്റപ്പണികൂടി ആരംഭിച്ചു പൂര്‍ത്തീകരിക്കുന്നതോടെ അമ്പലമുക്ക്-സാന്ത്വന ജംഗ്ഷന്‍ റോഡ് പൂര്‍ണമായി തകരുന്ന അവസ്ഥയിലാകും.

Tags : NattuVishasham DistrictNews

Recent News

Corehub Up