വടക്കാഞ്ചേരി: ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസംരാത്രി വടക്കാഞ്ചേരി എക്സൈസ് റേഞ്ച് സംഘം അകമല കണ്ണമ്പാറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 10 ലിറ്റർ വാറ്റുചാരായവും ഉപകരങ്ങളും പിടികൂടിയത്.
മുള്ളൂർക്കര കണ്ണമ്പാറ സ്വദേശിയായ പൂവത്തിങ്കൽ വീട്ടിൽ ജയപ്രകാശൻ (കണ്ണൻ- 53)നെയാണ് വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജീൻ സൈമൺസിയും സംഘവുംചേർന്ന് പിടികൂടിയത്. ഒരുലിറ്റർ ചാരായത്തിന് 1000 രൂപ മുതൽ 1500രൂപ വരെ ഈടാക്കിയാണ് വിൽപ്പനനടത്തിയിരുന്നത്.
ആവശ്യക്കാർക്ക് ഓർഡർ പ്രകാരവും പ്രാദേശികമായും വിൽപ്പന നടത്തുന്നതിനുമാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്.
ഇതിനുമുമ്പും ഇയാൾക്കെതിരേ ചാരായം വിൽപ്പന സംബന്ധിച്ചു പരാതിയുണ്ട്. കുറച്ചുനാളുകളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ കെ.വി. ഗിരീഷ്, കെ.എൻ. മോഹൻദാസ്, എം.കെ. ബിനു, വി. പ്രശാന്ത്, കെ.വി. ഷാജി, ഇ.പി. സനീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Tags : nattu vishashesham Liquor and alcohol