തിരുവോണ നാളിൽ നഗരം ക്ലീനാക്കാൻ ഇറങ്ങിയ മേയർ പി. ഇന്ദിരയും ടീമും.
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് നഗരത്തിൽ തെരുവോര വിപണികളിൽ ഉൾപ്പെടെ വൻ ജനത്തിരക്ക് അനുഭവപ്പെടുകയും വിപണികളിൽ കച്ചവടം പൊടിപൊടിക്കുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിരവധി പേരാണ് വഴിയോര കച്ചവടത്തിന് എത്തിയത്. ഉത്രാട ദിവസം അർധരാത്രി ജനത്തിരക്കൊഴിഞ്ഞ് വഴിയോര കച്ചവടക്കാർ സ്ഥലം കാലിയാക്കിപ്പോൾ നഗരത്തിൽ ബാക്കി വച്ചത് വൻ തോതിലുള്ള മാലിന്യങ്ങൾ.
തിരുവോണത്തിന് കണ്ണൂരിലെത്തുന്ന ജനങ്ങൾക്ക് മാലിന്യമില്ലാത്ത നഗരം സമ്മാനിക്കുന്നതിനായി മേയറുടെ നേതൃത്വത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും കൗൺസിലർമാരും ആരോഗ്യ വിഭാഗം ജീവനക്കാരും കൈ, മേയ് മറന്ന് കഠിനധ്വാനം ചെയ്ത് അർധരാത്രിയോടെ തന്നെ മാലിന്യ ങ്ങൾ നീക്കം ചെയ്തു.
ശുചീകരണ യജ്ഞത്തിൽ മേയർ പി. ഇന്ദിര, ഡപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ , ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ, വി.കെ. മുഹമ്മദലി, കൗൺസിലർമാരായ പ്രദീപ്, റഫ്ന, ഉഷ, ഫസ് ലിം, ഷബീർ, അർഷാദ്, നിസാമി, അനിൽകുമാർ, പുരുഷോത്തമൻ, ക്ലീൻ സിറ്റി മാനേജർ രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർമാർ , ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു
Tags : NattuVishesham DistrictNews