x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബത്തേരി നഗരസഭാ പരിധിയില്‍ തെരുവുനായശല്യം രൂക്ഷം

വെബ് ഡെസ്ക്
Published: August 28, 2026 02:00 AM IST | Updated: August 28, 2026 02:00 AM IST

ആശുപത്രി പരിസരത്ത് അലഞ്ഞുതിരിയുന്ന തെരുവുനായകള്‍.

സുല്‍ത്താന്‍ ബത്തേരി: നഗരസഭാപരിധിയില്‍ തെരുവുനായ ശല്യം രൂക്ഷം. അലഞ്ഞുതിരിയുന്ന നായകളെ ഭയന്നുകഴിയേണ്ട സ്ഥിതിയിലാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍.

താലൂക്ക് ആശുപത്രി പരിസരത്തടക്കം നിരവധി തെരുവുനായ്ക്കളാണ് ചുറ്റിത്തിരിയുന്നത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും നായ്ക്കളുടെ സാന്നിധ്യം അലോസരം സൃഷ്ടിക്കുകയാണ്. രാത്രിയും പുലര്‍ച്ചെയുമാണ് നഗരത്തില്‍ നായ്ശല്യം കൂടുതല്‍ രൂക്ഷം. ഇരുചക്ര വാഹനങ്ങള്‍ക്കു പിന്നാലെ കുരച്ചുകൊണ്ട് നായ്ക്കള്‍ ഓടുന്നത് പതിവുകാഴ്ചയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് തെരുവുനായ്ക്കളുടെ ഭീഷണിയും നേരിടേണ്ടിവരുന്നു. നായ്ക്കളെ ഒഴിവാക്കുന്നതിനിടെ നിയന്ത്രണംവിട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് അപൂര്‍വതയല്ലാതായി.

ചുങ്കം, ബസ് സ്റ്റാന്‍ഡ് പരിസരം , മത്സ്യ-മാംസ മാര്‍ക്കറ്റ്, ബൈപാസ് എന്നിവിടങ്ങളിലും തെരുവുനായ്ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുന്നുണ്ട്. മഴ പെയ്യുമ്പോള്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളിലുമാണ് നായകള്‍ തങ്ങുന്നത്. തെരുവുനായ്ക്കളുടെ വിസര്‍ജ്യം മൂലം ടൗണിലെ നടപ്പാതകളിലൂടെയുള്ള യാത്രയും ദുഷ്‌കരമായിരിക്കയാണ്. പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം തള്ളുന്നത് നായ് ശല്യം വര്‍ധിക്കാന്‍ കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.

തെരുവുനായശല്യം വ്യാപാരികളും നാട്ടുകാരും പലവട്ടം നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ നടപടി ഉണ്ടാകുന്നില്ല. ഇതില്‍ പ്രതിഷേധം ശക്തമാണ്. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ആശുപത്രി പരിസരം, ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up