പ്രളയക്കെടുതിയിൽ ഭാഗികമായി തകർന്ന അരുവിത്തുറ കോളജ്പടി പാലം മന്ത്രി പി.കെ. ബഷീർ സന്ദർശിക്കുന്നു.
അരുവിത്തുറ കോളജ് പാലത്തിന്റെ അറ്റകുറ്റപ്പണിഅടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം
ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ച ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങളിൽ പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ സന്ദർശനം നടത്തി. വെള്ളപ്പൊക്കത്തിൽ തകർച്ച നേരിട്ട റോഡുകളും പാലങ്ങളും സന്ദർശിച്ച മന്ത്രി പ്രദേശത്തെ നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി.
ദുരന്തബാധിത മേഖലകളിലെ ഗതാഗത സൗകര്യങ്ങൾ പുനഃസ്ഥാപി ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അരുവിത്തുറ കോളജ് പാലത്തിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയ മന്ത്രി നടയ്ക്കൽ കോസ്വേ റോഡും തകർച്ചയിലായ നടയ്ക്കൽ കോസ്വേ പാലത്തിന്റെയും അനുബന്ധ റോഡിന്റെയും മെയിന്റനൻസ് പ്രവർത്തനങ്ങളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്നും അറിയിച്ചു.
പ്രളയത്തിൽ തകർന്ന കാര ക്കാട്, ഇളപ്പുങ്കൽ നടപ്പാലത്തിനു പകരം ഗതാഗത യോഗ്യമായ പാലം മീനച്ചിലാറ്റിൽ യാഥാർ ഥ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. നഗരസഭാ ചെയർമാൻ വി.പി. നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്ക്കറിയ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, ജനറൽ സെക്രട്ടറി റഫീഖ് മണിമല എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews flood-affected