x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈദ്യുതി മുടങ്ങി, ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിച്ചില്ല; രോഗി മരിച്ചു

വെബ് ഡെസ്ക്
Published: August 8, 2026 12:18 AM IST | Updated: August 8, 2026 12:18 AM IST

കെ.വി. മോഹനൻ

എടത്വ: അപ്രതീക്ഷിത വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടതിനിടെ ഓക്സിജൻ കോൺസെൻട്രേറ്ററിന്‍റെ സഹായത്തോടെ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ കറുത്തേരിൽ കെ.വി. മോഹനൻ (63) ആണ് മരിച്ചത്.

ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മോഹനൻ ഓക്സിജൻ കോൺസെൻട്രേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ശ്വാസോച്ഛ്വാസം നിലനിർത്തിയിരുന്നത്. വെള്ളപ്പൊക്കത്തെത്തുടർന്ന് വൈദ്യുതി വിതരണം നിലച്ചതോടെ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതായി പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് അറിയിച്ചു. തുടർന്ന് ആരോഗ്യനില വഷളായ മോഹനനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളപ്പൊക്കത്തെത്തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ ഒഴിവില്ലാത്തതിനാലും വീട്ടുവളപ്പിൽ വെള്ളക്കെട്ട് തുടരുന്നതിനാലും പ്രത്യേക സജ്ജീകരണം ഒരുക്കി ഇന്ന് രാവിലെ 11ന് സംസ്കാരം നടത്തും. ഭാര്യ: രത്നമ്മ. മക്കൾ: മോനിഷ, മനീഷ, മോഹിത്. മരുമകൻ: ജോബി.

Tags : Nattuvishesham DistrictNews DeepikaNews Death

Recent News

Corehub Up