x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുത്തങ്ങ കാളങ്കണ്ടിയില്‍ ഭീതി സൃഷ്ടിച്ച് കാട്ടാന


Published: June 26, 2026 05:21 AM IST | Updated: June 26, 2026 05:21 AM IST

വീടുകള്‍ക്ക് നടുവിലൂടെ നടന്നുനീങ്ങുന്ന കാട്ടാന.

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ കാളങ്കണ്ടിയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന ഭീതിസൃഷ്ടിച്ചു. വീടുകള്‍ക്ക് സമീപമെത്തിയ കാട്ടാന ചുറ്റുമതില്‍ തകര്‍ക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്തു. ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന മുത്തങ്ങ കാളങ്കണ്ടിയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ കാട്ടാനയിറങ്ങിയത്.

എടത്തറ ഭാഗത്ത് ഇറങ്ങിയ കാട്ടാന ദേശീയപാതയിലൂടെ കാളങ്കണ്ടി റോഡിലേക്ക് കയറുകയായിരുന്നു. പ്രദേശവാസികളായ കാളങ്കണ്ടി അഞ്ജു നിവാസില്‍ ദാമോദരന്‍റെ മതില്‍ തകര്‍ക്കുകയും തെങ്ങിന്‍ നശിപ്പിക്കുയും ചെയ്തു.

സമീപവാസിയായ ഗോപിനാഥന്‍റെ വാഴയും ഗോപിദാസന്‍റെ പുല്‍കൃഷിയും നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടാന മുന്നോട്ട് നീങ്ങി വിടുകള്‍ക്ക് സമീപമെത്തി നി ലയുറപ്പിക്കുകയുമായിരുന്നു.

സമീപവാസികളോട് പുറത്തിറങ്ങരുതെന്ന് ഫോണില്‍ വിളിച്ച് അറിയിച്ചതിനാലാണ് ആളപായം സംഭവിക്കാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ആര്‍ടി സംഘമെത്തിയാണ് ആനയെ തുരത്തിയത്.

വന്യമൃഗപ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up