കോഴിക്കോട്:സംസ്ഥാനത്തെ ഭൂരിഭാഗം ലൈബ്രറി റീഡിംഗ് റൂമുകളിലും വായുസഞ്ചാരം കുറവായതു മൂലം വായനക്കാരും ജീവനക്കാരും രോഗബാധിതരാകുന്നതായി ആക്ഷേപം.
റീഡിംഗ് റൂമുകളിൽ ജനലുകൾ ഇല്ലാത്തതും ഉള്ളവ പ്രവർത്തനസമയത്ത് തുറന്നിടാത്തതുമാണ് ഇതിന് കാരണം.പിഎസ് സി ഉദ്യോഗാർത്ഥികളടക്കം മണിക്കൂറുകളോളം ഇവിടെ ചിലവഴിക്കുന്നവർക്ക് കോവിഡ്, ഇൻഫ്ലുവൻസ, ടിബി, ശ്വാസകോശ അലർജി തുടങ്ങിയ വായുജന്യ രോഗങ്ങൾ പടരാൻ ഇത് കാരണമാകുന്നതായി ഗ്ലോബൽ പേഷ്യന്റ് വെൽഫെയർ ട്രസ്റ്റ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
താമരശേരിയിലെ ഒരു ലൈബ്രേറിയന്‍ നാല് മാസത്തിനിടെ രണ്ട് തവണ ഇത്തരത്തിൽ ഗുരുതരമായി രോഗബാധയുണ്ടായി. ലൈബ്രറികളിൽ പ്രവർത്തനസമയം മുഴുവൻ ജനലുകൾ തുറന്നിടുന്നത് ജീവനക്കാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ചുമതലയാക്കണമെന്നും വായനക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വിശ്വനാഥ് ധർമ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kozhikode