x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനേക്കാൾ വോട്ടിംഗ് യന്ത്രത്തിൽ ഒരു വോട്ട് കൂടുതൽ


Published: December 10, 2025 01:05 AM IST | Updated: December 10, 2025 01:05 AM IST

വൈക്കം: രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനേക്കാൾ വോട്ടിംഗ് യന്ത്രത്തിൽ ഒരു വോട്ട് കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് പോളിംഗ് ബൂത്തിൽ തർക്കം. വെള്ളൂർ പഞ്ചായത്ത് ആറാം വാർഡിലെ പോളിംഗ് ബൂത്തായ പ്ലാന്തടം അങ്കണവാടിയിലെ വോട്ടിംഗ് യന്ത്രത്തിലാണ് ഒരു വോട്ട് കൂടുതൽ കണ്ടെത്തിയത്.

പോളിംഗ് തീർന്ന് വോട്ടിംഗ് യന്ത്രം പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. രജിസ്റ്ററിൽ രേഖപ്പെടുത്താൻ വിട്ടുപോയതാകാം ഒരു വോട്ട് കൂടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ കൂടാതെ രണ്ട് സ്വതന്ത്രരും ഇവിടെ മത്സരരംഗത്തുണ്ട്. സംഭവത്തിൽ മുന്നണി സ്ഥാനാർഥികൾ പരാതി നൽകി

 

വോട്ടിംഗ് യന്ത്രം പണിപറ്റിച്ചു; അത്രയ്ക്ക് പഴയതാ...


കോട്ടയം: തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഉടമസ്ഥതയിലുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കാലപ്പഴക്കം തെരഞ്ഞെടുപ്പുകള്‍ അലങ്കോലമാക്കുന്നു. ഇന്നലെ ജില്ലയിലെ വിവിധ ബൂത്തുകളിലായി നൂറിലേറെ യന്ത്രങ്ങളാണു തകരാറിലായത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചശേഷം കേടുള്ളവ നന്നാക്കാതെ സ്‌ട്രോംഗ് റൂമില്‍ വയ്ക്കുകയാണു പതിവ്.


കേടുപാടുള്ളവ നന്നാക്കിയാല്‍തന്നെ പലപ്പോഴും തുടര്‍ പരിശോധന നടത്താതെയാണു വീണ്ടും ഉപയോഗിക്കുക. ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള യന്ത്രങ്ങളാണ് ഇപ്പോഴും ബൂത്തുകളിലെത്തിക്കുന്നത്. ബൂത്തുകളില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് യന്ത്രം കേടാകുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയാണുണ്ടാകുക.


കേടായ യന്ത്രത്തിലെ വോട്ടുകളെ ചൊല്ലി ബഹളം പതിവാണ്. എത്ര വോട്ടുകള്‍ പോള്‍ ചെയ്തു എന്നതുള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വേണം കേടായ യന്ത്രം സീല്‍ ചെയ്ത് മാറ്റാന്‍. പോളിംഗ് വൈകുംതോറും വിദൂരങ്ങളില്‍നിന്നു ചുമതലക്കാരായി എത്തുന്ന വനിതാ ജീവനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

 

യുഡിഎഫ് വന്‍ വിജയം നേടും: ഫില്‍സണ്‍ മാത്യൂസ്


കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജില്ലയില്‍ വലിയ തിരിച്ചുവരവ് നടത്തുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിനെതിരേയുള്ള ജനങ്ങളുടെ കടുത്ത രോഷത്തിന് കാരണമായിട്ടുണ്ട്. ഇത് യുഡിഎഫിന് അനുകൂലമായ സാഹചര്യം ഒരുക്കി. ടീം യുഡിഎഫായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടുമെന്നും ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.


ഇടതുമുന്നണി വൻ ഭൂരിപക്ഷംനേടും: പ്രഫ. ലോപ്പസ് മാത്യു


കോട്ടയം: ത്രിതല പഞ്ചായത്ത് - മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബഹുഭൂരിപക്ഷം വാര്‍ഡുകളിലും വന്‍ഭൂരിപക്ഷത്തോടെഎല്‍ഡിഎഫ് വിജയിക്കുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു. ജില്ലാ പഞ്ചായത്ത് ബഹുഭൂരിപക്ഷം ഡിവിഷനുകളിലും കഴിഞ്ഞപ്രാവശ്യം നഷ്ടപ്പെട്ട ഈരാറ്റുപേട്ട ഉള്‍പ്പെടെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ് വിജയിക്കും. 71 പഞ്ചായത്തുകളില്‍ മൂന്നില്‍ രണ്ട് എല്‍ഡിഎഫ് നേടും. മുനിസിപ്പാലിറ്റികളില്‍ നിലവിലുള്ളവ നിലനിര്‍ത്തുകയും പുതിയവ നേടുകയും ചെയ്യുമെന്ന് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.


ജില്ലയില്‍ ബിജെപി തരംഗം


കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ ജില്ലയില്‍ ബിജെപി തരംഗമാണെന്ന് ബിജെപി ജില്ലാ വെസ്റ്റ് പ്രസിഡന്‍റ് ലിജിന്‍ ലാലും ഈസ്റ്റ് ജില്ലാ പ്രസിഡന്‍റ് റോയി ചാക്കോയും പറഞ്ഞു. നിരവധി പഞ്ചായത്തുകളില്‍ ബിജെപി ഭരണത്തിലെത്തും. നഗരസഭകളിലും പല പഞ്ചായത്തുകളിലും ബിജെപി നിര്‍ണായക ശക്തിയാകും. ജില്ലാ പഞ്ചായത്തില്‍ ബിജെപിക്ക് പ്രതിനിധികളുണ്ടാകും. ഇടതു വലതു മുന്നണികളെ മടുത്ത ജില്ലയിലെ ജനം ബിജെപിക്ക് അനുകൂലമായി ചിന്തിക്കുകയായിരുന്നെന്ന് ഇരുവരും പറഞ്ഞു.

 

 

Tags : voting machine

Recent News

Corehub Up