തൃശൂർ പൂരത്തിന്റെ ഘടക പൂരമായ കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ധർമശാസ്താ ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളിപ്പിന് ലൂർദ് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാന
തൃശൂർ: പൂരനഗരിയെ ആവേശത്തിലാഴ്ത്തി മേളപ്രമാണി പദ്മശ്രീ പെരുവനം കുട്ടൻ മാരാരുടെ മടങ്ങിവരവ്. ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയായി രണ്ടു പതിറ്റാണ്ടിലേറെ പൂരനഗരിയെ വിസ്മയിപ്പിച്ച പെരുവനം, ഒരു ചെറിയ ഇടവേളയ്ക്കുശേഷമാണ് വീണ്ടും തൃശൂർ പൂരത്തിന്റെ ഭാഗമാകുന്നത്. ഘടകപൂരങ്ങളിൽ പ്രധാനിയായ കാരമുക്ക് ഭഗവതിയുടെ എഴുന്നള്ളിപ്പിന്റെ മേളത്തിനാണ് കുട്ടൻ മാരാർ പ്രമാണിയായത്.
രാവിലെ കുളശേരിയിൽനിന്നു കാരമുക്ക് ഭഗവതി പുറപ്പെടുമ്പോൾതന്നെ പെരുവനത്തിന്റെ മേളം ആസ്വദിക്കാൻ നിരവധിപേരാണ് എത്തിയത്. പാണ്ടിമേളത്തിന്റെ ഓരോ താളവും ആസ്വാദകർ ഹൃദയത്തിലേറ്റുവാങ്ങി. കഴിഞ്ഞ വർഷങ്ങളിൽ പൂരത്തിന്റെ പ്രധാന മേളങ്ങളിൽനിന്ന് അദ്ദേഹം വിട്ടുനിന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.