പ്രതീകാത്മക ചിത്രം
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരില്ലാത്തതും വ്യക്തിവിവരങ്ങൾ ലഭ്യമല്ലാത്തതുമായ രോഗികൾ വർധിക്കുന്നത് ആശുപത്രി ജീവനക്കാരെ കുഴപ്പിക്കുന്നു. ഇത്തരം രോഗികളുടെ ചികിത്സാകാലാവധി പൂര്‍ത്തിയായാലും കൂട്ടിക്കൊണ്ടുപോകാൻ ആരുമില്ലാത്ത അവസ്ഥയാണ്. അതിനാൽ ഇവർക്കു ഭക്ഷണവും വസ്ത്രവും നല്കി ആശുപത്രി കിടക്കയിൽ നിലനിർത്തുകയാണ്. ഇതുമൂലം രോഗബാധയുമായി എത്തുന്നവരെ നിലത്തുകിടത്തേണ്ട അവസ്ഥയാണ്. നിലവിൽ നാല്പതോളംപേർ ചികിത്സാകാലാവധി കഴിഞ്ഞി ട്ടും ആശുപത്രിയിൽ തുടരുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടി.
ഇത്തരം ആളുകളെ ജില്ലാ അധികൃതരും സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റും ഇടപെട്ട് അടിയന്തരമായി മാറ്റിപ്പാർപ്പിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ പല രോഗികൾക്കും ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. ചികിത്സയ്ക്കുശേഷം പോകാൻ ഇടമില്ലാതെ ആശുപത്രി പരിസരങ്ങളിലും പലരും കറങ്ങിനടക്കുന്നുണ്ട്. ഇവർക്കൊപ്പം സാമൂഹ്യവിരുദ്ധരും വർധിക്കുന്നതിനാൽ മോ ഷണങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Tags : Local News Nattuvishesham Patients hospital staff face a crisis