x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷപദത്തിനായി ചരടുവലി ശക്തം


Published: December 21, 2025 07:11 AM IST | Updated: December 21, 2025 07:11 AM IST

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്നു രാവിലെ പത്തിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. സത്യപ്രതിജ്ഞയുടെ എല്ലാ ഒരുക്കവും പൂര്‍ത്തിയായി. തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചൊല്ലും. പിന്നീട് ഇദ്ദേഹം മറ്റുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്നു മുതിര്‍ന്ന അംഗത്തിന്‍റെ അധ്യക്ഷതയില്‍ ആദ്യയോഗം ചേരും. 26നു നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍മാരെയും 27നു ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.


ഇതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് പലയിടത്തും ചരടുവലിയും ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ തീരുമാനമാകാത്ത ഇടങ്ങളില്‍ ഡിസിസിയിലേക്കും ഇവിടെയും സമവായമുണ്ടാകാത്ത ഇടങ്ങളില്‍ സംസ്ഥാന തലത്തിലും തീരുമാനമുണ്ടാക്കുന്നതിനായി ചര്‍ച്ചകള്‍ സജീവമായി നടന്നുവരികയാണ്. ഏതെല്ലാം തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നണിയിലെ കക്ഷികള്‍ക്ക് സ്ഥാനം നല്‍കണം എന്നതു സംബന്ധിച്ചും ആലോചനകള്‍ ആരംഭിച്ചിട്ടുണ്ട്.

ആദ്യ ടേമിനെച്ചൊല്ലിയും പലയിടത്തും അവകാശവാദം ഉന്നയിക്കുന്നുണ്ട്. മുന്നണിക്കുള്ളിലും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തിനു പുറമേ അതതു പാര്‍ട്ടികളിലെ ആര്‍ക്ക് പദവി നല്‍കണമെന്നതു സംബന്ധിച്ചും അസ്വാരസ്യം രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും പിന്‍സീറ്റ് ഭരണത്തിനായി പല നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി ഇവരുടെ ഇഷ്ടക്കാര്‍ക്ക് സ്ഥാനം ഉറപ്പിക്കാനും അണിയറനീക്കം സജീവമാണ്.


അതേസമയം, യുഡിഎഫിനു ലഭിച്ച തിളക്കമാര്‍ന്ന വിജയത്തിന്‍റെ മാറ്റ് കുറയ്ക്കാതെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് ജില്ലാനേതൃത്വത്തിനും പ്രാദേശിക ഘടകങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നറിയുന്നു. ചിലയിടങ്ങളിലെങ്കിലും മുന്നണിയിലെ പടലപ്പിണക്കങ്ങള്‍ മുതലെടുക്കാന്‍ പ്രതിപക്ഷവും രംഗത്തുണ്ട്. നേരിയ സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ഭരണം നേടിയ പഞ്ചായത്തുകളില്‍ അട്ടിമറി സാധ്യതയും തള്ളിക്കളയാനാവില്ല. ഇതിനാല്‍ ജാഗ്രതയോടെ നീങ്ങാനാണ് പ്രാദേശിക നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.


അനുഭാവികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും നടത്തരുതെന്ന കര്‍ശന നിര്‍ദേശവും സംസ്ഥാനതല നേതാക്കള്‍ നല്‍കിയിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനുള്ള പ്രവര്‍ത്തനമാകും ഭരണം ലഭിച്ച പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ നടത്തുക. കൃത്യമായ പദ്ധതി തയാറാക്കി സമയബന്ധിതമായി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജനങ്ങളില്‍നിന്ന് അഭിപ്രായ സ്വരൂപണം നടത്താനും ആലോചനയുണ്ട്.

Tags : nattu vishashesham People's representatives

Recent News

Corehub Up