x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റേഷനിൽ പ്രതിഷേധിച്ച 30 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പോലീസ്

വെബ് ഡെസ്ക്
Published: July 29, 2026 01:10 AM IST | Updated: July 29, 2026 01:10 AM IST

പ്രതീകാത്മക ചിത്രം

കാക്കനാട്: എൻജിഒ ക്വാർട്ടേഴ്സിൽ യുവാക്കളെ ക്രൂരമായി മർദിച്ച കേസിലുൾപ്പെട്ട മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് തൃക്കാക്കര പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയവരിൽ പോലീസ് വാഹനത്തിനും അക്രമികളുടെ കാറിനും കേടുപാടുകൾ വരുത്തിയവർക്കും കൃത്യനിർവഹണം തടസപ്പെടുത്തിയവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പത് പേർക്കെതിരെയാണ് തൃക്കാക്കര പോലീസിന്‍റെ നടപടി. ബഹളത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥനായ പത്മരാജനെ ആൾകൂട്ടത്തിൽ ചിലർ ചേർന്ന് ആക്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥന്‍റെ കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു ഇദ്ദേഹം പിന്നീട് ആശുപത്രിയിൽ ചികിൽസ തേടിയതായും പോലീസ് അറിയിച്ചു.

കേസിലെ പ്രതികളുമായി എൻജിഒ ക്വാർട്ടേഴ്‌സിൽ തെളിവെടുപ്പിനു ചെന്നപ്പോഴും ജനക്കൂട്ടം അക്രമാസക്തമായി പോലീസ് വാഹനം വളഞ്ഞതോടെ പ്രതികളുമായി സ്റ്റേഷനിലേക്ക് മടങ്ങിയ അന്വേഷണ സംഘം തിങ്കളാഴ്ച രാത്രി ഏഴരയോടെ കാക്കനാട് കോടതിയിൽ അവരെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags : Nattuvishesham DistrictNews DeepikaNews Police

Recent News

Corehub Up