x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വകാര്യബസ് വ്യവസായം തകര്‍ച്ചയിലേക്കെന്ന് ബസുടമകള്‍


Published: June 21, 2026 12:13 AM IST | Updated: June 21, 2026 12:13 AM IST

കോട്ടയം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ നടപ്പാക്കിയ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര പദ്ധതിമൂലം സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ ഭൂരിഭാഗത്തിനും സര്‍വീസ് നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്ന് സ്വകാര്യ ബസുടമകള്‍. സംസ്ഥാനത്ത് 3000 ത്തിനടുത്ത് കെഎസ്ആര്‍ടിസി ബസുകളും 10,000ല്‍ അധികം സ്വകാര്യ ബസുകളുമാണ് ഓര്‍ഡിനറി സര്‍വീസ് നടത്തുന്നത്.

വിവിധ ജില്ലകളിലും ഒരേ ജില്ലയിലെതന്നെ വിവിധ റൂട്ടുകളിലും സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളെ കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ഒരേപോലെയല്ല ബാധിക്കുന്നത്. 50 ശതമാനം വരുമാനം നഷ്ടപ്പെടുന്ന സ്വകാര്യബസുകള്‍ മുതല്‍ വരുമാനം ഒട്ടും നഷ്ടപ്പെടാത്തവരുമുണ്ട്. ഇക്കാരണത്താല്‍ റോഡ് നികുതിയിലോ ഇന്ധനവിലയിലോ പൊതുവായി ഇളവുകള്‍ അനുവദിച്ചാല്‍ കൂടുതല്‍ വരുമാനം നഷ്ടപ്പെടുന്നവര്‍ക്കു സര്‍വീസ് നടത്താനാവില്ലെന്നുമാത്രമല്ല സാമാന്യനീതിക്കു നിരക്കുന്നതുമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

നിലവില്‍ 20 ശതമാനം മാത്രമുള്ള കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലൂടെ പരമാവധി 30 ശതമാനത്തില്‍ താഴെ സ്ത്രീകള്‍ക്കു മാത്രമേ സൗജന്യ യാത്രയുടെ പ്രയോജനം കിട്ടുകയുള്ളൂ. കെഎസ്ആര്‍ടിസി ബസില്ലാത്ത റൂട്ടുകളിലെ 70 ശതമാനത്തില്‍ അധികം വരുന്ന, നിലവില്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുടെ പ്രയോജനം ലഭിക്കില്ല.
സ്വകാര്യബസുകളെകൂടി ഉള്‍പ്പെടുത്തി മുഴുവന്‍ താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കും യാത്രാസൗജന്യം അനുവദിക്കണമെന്നാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യവും മറ്റു പ്രധാനപ്പെട്ട നിര്‍ദേശങ്ങളും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാരിനും ഗതാഗത വകുപ്പിനും സമര്‍പ്പിക്കാനൊരുങ്ങുകയാണ്.

പത്രസമ്മേളനത്തില്‍ പ്രസിഡന്‍റ് ജാക്‌സണ്‍ സി. ജോസഫ്, ജനറല്‍ സെക്രട്ടറി കെ.എസ്. സുരേഷ്, ട്രഷറര്‍ വിനോജ് കെ. ജോര്‍ജ്, വൈസ്പ്രസിഡന്‍റ് പി.വി. ചാക്കോ പുല്ലത്തില്‍, കെ.എസ്. ജയകൃഷ്ണന്‍ നായര്‍, പ്രസാദ് ജി. നായര്‍, ഡാന്‍റിസ് അലക്‌സ് എന്നിവര്‍ പങ്കെടുത്തു.
സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്

സ്വകാര്യബസുകള്‍ കിലോമീറ്ററിന് 55 രൂപ വാടക നിശ്ചയിച്ച് വാടക ഉടമയ്ക്കു നല്‍കി ജീവനക്കാരുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്ത് വരുമാനം മുഴുവനായി സര്‍ക്കാര്‍ എടുക്കുക, ഇന്ധനവും ജീവനക്കാരുടെ വേതനവും ഉള്‍പ്പെടെ മുഴുവന്‍ ചെലവുകളും ഉടമ വഹിക്കുക,
സ്വകാര്യ ബസിന്‍റെ പെര്‍മിറ്റ് കൈമാറ്റ സ്വാതന്ത്ര്യത്തോടെ ഉടമയില്‍ നിലനിര്‍ത്തുക, താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കു മാത്രമായി സൗജന്യ യാത്ര പരിമിതപ്പെടുത്തി എല്ലാ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളിലും നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്.

Tags : Private bus industry Nattuvishesham Distric News

Recent News

Corehub Up