x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമയബന്ധിതമായി പദ്ധതി നടപ്പാക്കിയില്ല : കോര്‍പറേഷന് 38.44 കോടി നഷ്ടമുണ്ടാക്കിയെന്ന്


Published: July 2, 2026 05:03 AM IST | Updated: July 2, 2026 05:03 AM IST

കൊച്ചി: സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കാതതിനാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 38.44 കോടി രൂപ കഴിഞ്ഞ ഭരണസമിതി നഷ്ടമാക്കിയെന്ന ആരോപണവുമായി ഭരണപക്ഷ കൗണ്‍സിലര്‍. അംഗീകാരം ലഭിച്ച പദ്ധതികളില്‍ 34 ശതമാനം മാത്രമാണ് നടപ്പാക്കിയത്. ഇതുമൂലം നഗരസഭയുടെ വികസനത്തിനായി ഉപയോഗിക്കേണ്ട കോടികള്‍ സഞ്ചിത നിധിയിലേക്ക് തിരിച്ചടയ്‌ക്കേണ്ടി വന്നതായും ഭരണപക്ഷ കൗണ്‍സിലര്‍ വി.പി. ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇന്നലെ നടന്ന കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വന്നത്. സ്പില്‍ ഓവര്‍ ഉള്‍പ്പടെ 1429 പദ്ധതികളായിരുന്നു 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകരിച്ചത്. ഇതില്‍ 482 പദ്ധതികള്‍ മാത്രമാണ് നടപ്പാക്കിയത്. 947 പദ്ധതികള്‍ നടപ്പിലാക്കിയിട്ടില്ല. ഇതുമൂലം 38.44 കോടി രൂപ കോര്‍പറേഷന് തിരിച്ചടക്കേണ്ട വന്നുവെന്ന് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വി.പി. ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കോര്‍പ്പറേഷന്‍റെ പ്രധാന വരുമാന മാര്‍ഗമായ വസ്തു നികുതി ഇനത്തില്‍ 184.79 കോടി രൂപയും പരസ്യ നികുതി ഇനത്തില്‍ 3.66 കോടി രൂപയും പിരിച്ചെടുത്തില്ല. തൊഴില്‍ നികുതി അടക്കേണ്ട 6,847 സ്ഥാപനങ്ങളില്‍ 2507 സ്ഥാപനങ്ങളില്‍ നിന്ന് മാത്രമാണ് നികുതി പിരിച്ചത്. 4,340 സ്ഥാപനങ്ങള്‍ തൊഴില്‍ നികുതി അടച്ചിട്ടില്ല. കെട്ടിടങ്ങളുടെ വാടക പിരിച്ചെടുക്കുന്നതിലും വീഴ്ച്ച വരുത്തി. മാലിന്യ സംസ്‌കരണത്തില്‍ ടെന്‍ഡര്‍ നടപടികളില്‍ പിഴവ് വരുത്തിയതിനാല്‍ നഗരസഭയ്ക്ക് കോടികള്‍ നഷ്ടം വന്നതായും കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ഓഡിറ്റ് പരാമര്‍ശങ്ങളില്‍ മറുപടി നല്‍കേണ്ടതാണ്. അക്കാര്യത്തിലും കഴിഞ്ഞ ഭരണ സമിതി വീഴ്ച വരുത്തിയെന്നും മുന്‍ സിപിഎം കൗണ്‍സിലര്‍ കൂടിയായ ചന്ദ്രന്‍ കുറ്റപ്പെടുത്തി. പഴയ ഭരണസമതി ആകെ കുഴപ്പമാണെന്ന നിലയില്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും എല്ലാ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും സമാനമായ പരമര്‍ശനങ്ങളാണ് ഉണ്ടാകാറുള്ളതെന്നും പ്രതിപക്ഷ കക്ഷി നേതാവ് വി.എ. ശ്രീജിത്ത് പറഞ്ഞു.

സാമ്പത്തിക നഷ്ടം ഉള്‍പ്പടെ നിരവധി ക്രമക്കേടുകള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയെ കാര്യമായി ആക്രമിക്കാതെയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up