x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്വാറികൾ നിയന്ത്രിക്കണം: ആം ആദ്മി പാർട്ടി


Published: March 10, 2026 08:16 AM IST | Updated: March 10, 2026 08:16 AM IST

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്വാറികളെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

മുള്ളൻകൊല്ലി പഞ്ചായത്തിൽ നിലവിൽ നാല് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ നിരവധി പുതിയ ക്വാറികൾ ആരംഭിക്കാനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. പഞ്ചായത്ത് ഗ്രാമസഭകൂടി ക്വാറിക്കെതിരേ പ്രമേയം പാസാക്കിയവ അടക്കം പ്രവർത്തിപ്പിക്കാനുള്ള നീക്കങ്ങൾ ആണ് നടക്കുന്നത്.

പല ക്വാറികൾക്കും തൊട്ടടുത്ത് തന്നെ ജനങ്ങൾ താമസിക്കുന്ന വീടുകൾ ഉണ്ട്. പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കാതെ വരുന്പോൾ കോടതിയിൽ നിന്നും ഉത്തരവ് മേടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിന് എതിരേ വാദിക്കാൻ സർക്കാർ വക്കീലുമാർ ശ്രമിക്കാറുമില്ല.

ഇത്രയും ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിൽ ഒരു വക്കീലിനെ വച്ച് വാദിക്കാനോ കോടതി ഉത്തരവിന് എതിരേ അപ്പീൽ നൽകാനോ പഞ്ചായത്ത് തയാറാകാത്തത് ക്വാറിമാഫിയയും പഞ്ചായത്തും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് മൂലമാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

നിലവിലുള്ള ക്വാറികളും വരാൻ പോകുന്ന ക്വാറികളും തമ്മിൽ ഒരു കിലോമീറ്ററിൽ താഴെ മാത്രമേ അകലം ഉള്ളൂ. ഇപ്പോൾ ഉള്ള ക്വാറികളിൽ നടത്തുന്ന അതിഭീകര സ്ഫോടനങ്ങൾ നിരീക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ആരും ശ്രദ്ധിക്കുന്നില്ല. ഉഗ്ര സ്ഫോടനങ്ങൾ മൂലം പല വീടുകളുടെയും ഭിത്തികൾ വിണ്ട് കീറി വാസയോഗ്യമല്ലാത്ത സ്ഥിതിയിൽ ആണ്.

അമിത ഭാരം കയറ്റിയ ടിപ്പറുകൾ മൂലം അടുത്തിടെ ടാറിംഗ് നടത്തിയ മരക്കടവ് - മുള്ളൻകൊല്ലി റോഡ് അടക്കം ഗ്രാമീണ റോഡുകൾ തകർന്ന് വാഹനഗതാഗതം ദുസഹമായി. മഴ പൊതുവേ കുറവുള്ള മുള്ളൻകൊല്ലി പഞ്ചായത്തിൽ ക്വാറികളിൽ നിന്ന് പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ് മഴ വളരെ കുറഞ്ഞ് ജനവാസം ദുസഹമാകുന്ന ഒരു സാഹചര്യവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. അതുകൊണ്ട് ഈ കാര്യങ്ങളിൽ പഞ്ചായത്തും സ്ഥലം എംഎൽഎയും സർക്കാരും അടിയന്തരമായി ഇടപ്പെട്ട് ജനങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രദേശവാസികളോട് ചേർന്ന് പ്രക്ഷോഭത്തിന് ആം ആദ്മി പാർട്ടിയും മുന്നിട്ടിറങ്ങുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അടിയന്തരമായി സർവ്വകക്ഷി യോഗം വിളിക്കണം. ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ലിയോ കൊല്ലവേലിൽ യോഗം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് വർഗീസ് കുരിശുവിളയിൽ അധ്യക്ഷത വഹിച്ചു. പോൾസണ്‍ അന്പലവയൽ, കെ.പി. ജേക്കബ്, വി.എൻ. പ്രകൃതി, വൃന്ദ നൂൽപ്പുഴ, ഷാജി വണ്ടന്നൂർ, ആന്‍റണി പൂത്തോട്ടാൽ, സിനി ആന്‍റണി, ഉലഹന്നാൻ മേമാട്ട്, സാബു ഏബ്രാഹം, തോമസ് വെച്ചുവീട്ടിക്കൽ, സിജു പൂത്തോട്ടാൽ, കെ.ജി. ബെന്നി എന്നിവർ പ്രസംഗിച്ചു.

Tags : nattu vishesham Quarries in Mullankolli panchayat

Recent News

Corehub Up