തിരുവനന്തപുരം: ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി രമ്യാ ഹരിദാസിനെ പ്രഖ്യാപിച്ചതോടെ ഈ മണ്ഡലത്തിൽ യുഡിഎഫ്-എൽഡിഎഫ് പോരാട്ടം ശക്തമാകും.
എൽഡിഎഫിൽ സിപിഐ ആണ് ഇവിടെ മത്സരിക്കുന്നത്. മനോജ് ബി. ഇടമനയെ ഇവിടെ സ്ഥാനാർഥിയായി നേരത്തെ തന്നെ സിപിഐ പ്രഖ്യാപിച്ചിരുന്നു. രമ്യ ഹരിദാസിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണചൂടേറും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനമാണ് ഇനി വരാനുള്ളത്. ഇന്നോ നാളെയോ ആയി എൻഡിഎയുടെ ചിറയിൻകീഴ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതോടെ പോരാട്ടചിത്രം പൂർണമാകും.
ജില്ലയിൽ വട്ടിയൂർകാവ്, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് മൂന്നു മുന്നണികളുടേയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വട്ടിയൂർകാവിൽ കെ. മുരളീധരന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ ഈ മണ്ഡലത്തിലെ മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളായി. യുഡിഎഫിൽ നിന്നും കെ. മുരളീധരൻ, എൽഡിഎഫിൽനിന്നും വി.കെ പ്രശാന്ത്, എൻഡിഎയിൽ നിന്നും ആർ. ശ്രീലേഖ എന്നിവരുടെ സ്ഥാ നാർഥിത്വം പ്രഖ്യാപിച്ചതോടെ മൂന്നു മുന്നണികളും പ്രചാരണം സജീവമാക്കി.
ആറ്റിങ്ങൽ മണ്ഡലത്തിലും മൂന്നു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫിൽ ആർഎസ്പിക്ക് അനുവദിച്ച ഈ സീറ്റിൽ സന്തോഷ് ഭദ്രനാണ് സ്ഥാനാർഥി. ഇടതു മുന്നണിക്കായി സിറ്റിംഗ് എംഎൽഎ ഒ.എസ്. അംബിക മത്സരത്തിനിറങ്ങുന്പോൾ അഡ്വ. പി. സുധീറാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി.
Tags : nattu vishesham Ramya Haridas becomes