വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്തിൽ എട്ട്, പന്ത്രണ്ട് വാർഡുകളിൽ മുന്നണികളുടെ ഔദ്യോഗിക സ്ഥാനാർഥികൾ റിബൽ മത്സരം നേരിടുന്നു. എട്ടാം വാർഡിൽ ഇടത് മുന്നണിയിൽ കെ.വി സുനിലാണ് ഔദ്യോഗിക സ്ഥാനാർഥി.
ഇവിടെ സിപിഎമ്മിലെ അബ്ദുൾ ഖാദർ, പാർട്ടിയിൽനിന്ന് നിലവിൽ സസ്പെൻഷനിലുള്ള വിനോദ് അമ്പാട്ട് എന്നിവരും മത്സരിക്കുന്നുണ്ട്. സ്ഥാനാർഥിത്വം ലഭിക്കുമെന്ന ധാരണയിൽ പ്രചരണം ആരംഭിച്ച അബ്ദുൾ ഖാദർ മുന്നണി സീറ്റ് ലഭിക്കാതെ വന്നതോടെ രാജിക്കത്ത് നൽകി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
പന്ത്രണ്ടാം വാർഡിൽ കേരള കോൺഗ്രസിലെ ഡേവിസ് മാത്യുവാണ് യുഡിഎഫ് സ്ഥാനാർഥി. കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം സെക്രട്ടറിയായിരുന്ന റോബി തടത്തിൽ രാജിക്കത്ത് നേതൃത്വത്തിനു നൽകി സ്വതന്ത്രനായി മത്സരിക്കുന്നു. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിന് സീറ്റുധാരണയായതിനാലാണ് റോബി സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതെന്നറിയുന്നു.
കല്ലൂർക്കാട് പഞ്ചായത്തിൽ യുഡിഎഫ് മുന്നണിയിൽ പ്രസിഡന്റു സ്ഥാനം പങ്കിട്ട കേരള കോൺഗ്രസിലെ സുജിത് ബേബി നാലാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയാണ്. മുൻ പ്രസിഡന്റായ കോൺഗ്രസിലെ ജോർജ് ഫ്രാൻസിസാണ് ഇവിടെ യുഡിഎഫിലെ ഔദ്യോഗിക സ്ഥാനാർഥി.
പതിനൊന്നാം വാർഡിൽ യുഡിഎഫ് ബ്ലോക്കു പഞ്ചായത്തംഗമായിരുന്ന കേരള കോൺഗ്രസിലെ പ്രഫ.ജോസ് അഗസ്റ്റിൻ എൽഡിഎഫ് മുന്നണിയിൽ മത്സരിക്കുന്നു. കേരള കോൺഗ്രസിലെ ജയിംസ് മാത്യുവാണ് യുഡിഎഫിന്റെ സ്ഥാനാർ
Tags : local nattuvishesham Rebels