x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാച്ചാജിയുടെ സ്മരണകളുണർത്തി വടക്കഞ്ചേരിയിലെ ശിവരാമ പാർക്ക്

വെബ് ഡെസ്ക്
Published: August 15, 2026 02:29 AM IST | Updated: August 15, 2026 02:29 AM IST

ജവഹർലാൽ നെഹ്റു പ്രസംഗിച്ച ശിവരാമ പാർക്കിലെ സ്റ്റേജ്.

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ ബസ് സ്റ്റാൻഡിനു മുന്നിലുള്ള ശിവരാമ പാർക്ക് കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ സ്മരണകൾ ഉണർത്തുന്ന കേന്ദ്രങ്ങളിലൊന്നാണ്. സ്വാതന്ത്ര്യദിനങ്ങളിൽ ചാച്ചാജിയുടെ ഓർമകളും ഇവിടെ കൂടുതൽ ജ്വലിച്ചു നിൽക്കും.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1952 വടക്കഞ്ചേരിയിൽ എത്തിയപ്പോൾ അദേഹം പ്രസംഗിച്ചത് ശിവരാമ പാർക്കിലൊരുക്കിയ സ്റ്റേജിലായിരുന്നു. ഇതിന്നും ഇവിടെയുണ്ട്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു പാലക്കാട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ നെഹ്റുവിന്‍റെ സന്ദർശനമുണ്ടായത്.അദേഹത്തിന്‍റെ ഓർമയ്ക്കായി പാർക്കിൽ നെഹ്റു സ്തൂപവും പ്രസംഗപീഠവുമുണ്ട്. അദേഹത്തിന്‍റെ ജന്മദിനമായ നവംബർ 14 ശിശുദിനത്തിൽ ഇവിടേയും പരിപാടികളുണ്ടാകും.പാർക്കിൽ ഇപ്പോൾ കൂടുതൽ നവീകരണ പ്രവൃത്തികൾ നടന്നുവരികയാണ്.

പൊന്തക്കാടായി കിടന്നിരുന്ന പാർക്ക് 2014ൽ നവീകരിച്ച് കുട്ടികൾക്കായി അത്യാവശ്യം കളിഉപകരണങ്ങളും ഒരുക്കിയിരുന്നു. ഇപ്പോൾ വീണ്ടും ഒരുകോടിരൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
സ്ഥലപരിമിതിയുണ്ടെങ്കിലും ഉള്ളസ്ഥലം മനോഹരമാക്കി സായാഹ്നങ്ങളിൽ കുട്ടികൾക്ക് ഉല്ലസിക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ്.
ചുറ്റുമതിൽ, ചുവർ ചിത്രങ്ങൾ, മാളിക, ശുചിമുറികൾ, സുരക്ഷാ കാമറകൾ, വെളിച്ച സംവിധാനങ്ങൾ തുടങ്ങി 19 വിഭാഗങ്ങളിലാണ് നവീകരണം. ജല- വൈദ്യുത സംവിധാനങ്ങളും പൂർണമായും നവീകരിക്കുന്നുണ്ട്.

Tags : Nattuvishesham Districtnews Shivaram

Recent News

Corehub Up