തൊടുപുഴ രാജീവ് ഭവനിൽ ചേർന്ന ഡിസിസി നേതൃയോഗം എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: ബീഹാറിലെ 64 ലക്ഷം വോട്ടർമാരെ നീക്കം ചെയ്ത് ഇന്ത്യാ മുന്നണിയെ പരാജയപ്പെടുത്തിയ ബിജെപി കേരളത്തിലും അതേ തന്ത്രം പയറ്റുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പറഞ്ഞു. രാജീവ് ഭവനിൽ ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇതുവരെ കേരളത്തിൽ 25 ലക്ഷം പേരുടെ എന്യൂമറേഷൻ ഫോറം തിരികേ ലഭിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ വോട്ടു വെട്ടാൻ സിപിഎമ്മും ബിജെപിയോടൊപ്പം കൈ കോർക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്നും അവർ വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി പി.വി. മോഹൻ മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, എ.കെ. മണി, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ്, ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ, എം.ആർ. അഭിലാഷ്, ജോഷി ജോസഫ്, നിഷ സോമൻ, ജോയി തോമസ്, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, എം.ഡി. അർജുനൻ, ഷിബിലി സാഹിബ്, സിറിയക് തോമസ്, എൻ.ഐ. ബെന്നി, ജി. മുനിയാണ്ടി, ജോസ് അഗസ്റ്റിൻ, ടി.എസ്. സിദ്ദിഖ്, ടി.ജെ. പീറ്റർ, ചാർളി ആന്റണി, പി.എസ്. ചന്ദ്രശേഖരപിള്ള, രാജു ഓടയ്ക്കൽ, എം.കെ. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്തിൽ കുറഞ്ഞത് 10 ഡിവിഷനുകളിൽ വിജയിക്കും. ഏഴു ബ്ലോക്ക് പഞ്ചായത്തിലും 37 പഞ്ചായത്തിലും ഭരണം പിടിക്കുമെന്നും രണ്ടു നഗരസഭയിൽ ഭരണം നിലനിറുത്തുമെന്നും യോഗം വിലയിരുത്തി.
Tags : Deepa Das Munshi nattuvisesham local news