x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആകാശം മേല്‍ക്കൂര നാശത്തിന്‍റെ വക്കില്‍ ഭട്ട് റോഡിലെ തീരം ബ്ലിസ് പാര്‍ക്ക്

വെബ് ഡെസ്ക്
Published: August 6, 2026 03:01 AM IST | Updated: August 6, 2026 03:01 AM IST

തീരം ബ്ലിസ് പാര്‍ക്കിലെ വിശ്രമകേന്ദ്രത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍.

കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ (ഡിടിപിസി) കീഴില്‍ ഭട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന തീരം ബ്ലിസ് പാര്‍ക്ക് ജീര്‍ണാവസ്ഥയില്‍. കടല്‍തീരത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശ്രമിക്കുന്നതിനും കളിക്കുന്നതിനുമായി നിര്‍മിച്ചവ സൗകര്യങ്ങള്‍ തകര്‍ന്ന അവസ്ഥയിലാണ്. കോഴിക്കോട് സൗത്ത് ബീച്ചില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയായാണ് തീരം ബ്ലിസ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

ടൗണിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണകേന്ദ്രമായിരുന്നു ഈ പാര്‍ക്ക്.കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ (ഡിടിപിസി) കീഴില്‍ ഭട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന തീരം ബ്ലിസ് പാര്‍ക്ക് ജീര്‍ണാവസ്ഥയില്‍. കടല്‍തീരത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശ്രമിക്കുന്നതിനും കളിക്കുന്നതിനുമായി നിര്‍മിച്ചവ സൗകര്യങ്ങള്‍ തകര്‍ന്ന അവസ്ഥയിലാണ്. കോഴിക്കോട് സൗത്ത് ബീച്ചില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയായാണ് തീരം ബ്ലിസ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ടൗണിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണകേന്ദ്രമായിരുന്നു ഈ പാര്‍ക്ക്.ഏകദേശം മൂന്നു കോടി രൂപ ചെലവിട്ടാണ് 2021ല്‍ പാര്‍ക്ക് നിര്‍മിച്ചത്.

അഞ്ചു വര്‍ഷമായപ്പോഴേക്കും പാര്‍ക്കിലെ വിശ്രമ കേന്ദ്രങ്ങളുടെ മേല്‍ക്കൂര നശിച്ചു. വിശ്രമകേന്ദ്രങ്ങളുടെ തൂണുകള്‍ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. കുട്ടികള്‍ക്ക് കളിക്കാനുള്ള ഊഞ്ഞാലും സ്ലൈഡുമെല്ലാം തകരാറിലായതിനാല്‍ പൂട്ടി വച്ചിരിക്കുകയാണ്. പാര്‍ക്കില്‍ കളിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി നിലവില്‍ യാതൊരു സൗകര്യവുമില്ല. പകല്‍ സമയത്ത് നഗരത്തിലെത്തുന്ന നിരവധി പേരാണ് പാര്‍ക്കില്‍ വിശ്രമിക്കാനും കടല്‍ ആസ്വദിക്കാനുമായി എത്തുന്നത്. പാര്‍ക്ക് നവീകരിച്ചാല്‍ ഡിടിപിസിക്ക് നല്ല വരുമാനം ലഭിക്കും. കുടുംബസമേതം പാര്‍ക്കില്‍ എത്തുന്നവര്‍ നിരാശരാവുകയാണെന്ന് തലശേരി സ്വദേശിയായ ബിജിലേഷ് പറഞ്ഞു.വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും നൂറുകണക്കിന് ആളുകളാണ് കോഴിക്കോട് ബീച്ച് സന്ദര്‍ശിക്കാനെത്തുന്നത്. എന്നാല്‍, ബ്ലിസ് പാര്‍ക്കിലെ സൗകര്യക്കുറവ് വിനോദസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. 

വിശ്രമകേന്ദ്രങ്ങളുടെ മേല്‍ക്കൂരയും തൂണുകളും എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഇത് വലിയ സുരക്ഷാ ഭീഷണിയുമുണ്ടാക്കുന്നുണ്ട്. അതേസമയം സുരക്ഷാ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പു ബോര്‍ഡുകളൊന്നും ഇവിടെ സ്ഥാപിച്ചിട്ടുമില്ല.ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാര്‍ക്ക് നശിച്ചത്. അതിനിടെ പാര്‍ക്ക് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ടെന്‍ഡര്‍ നടപടികള്‍ ഓഗസ്റ്റില്‍ തന്നെ ആരംഭിക്കും. ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതന്നും തീരം ബ്ലിസ് പാര്‍ക്ക് മാനേജര്‍ നന്ദു പറഞ്ഞു.

 

 

Tags : Nattuvishesham Local News roof Bliss Park

Recent News

Corehub Up