x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എയിംസിനായി പ്രധാനമന്ത്രിക്കും എംപിമാർക്കും കത്തെഴുതി വിദ്യാർഥികൾ


Published: November 7, 2025 06:50 AM IST | Updated: November 7, 2025 06:50 AM IST


അമ്പലപ്പുഴ: പുറക്കാട് എയിംസിനായി പ്രധാനമന്ത്രിക്കും എംപിമാർക്കും കത്തെഴുതി വിദ്യാർഥികൾ. ആവശ്യമുന്നയിച്ച് ജനകീയ പ്രവർത്തകസമിതിയുടെ നേതൃത്വത്തിലാണ് വീ വാണ്ട് എയിംസ് എന്ന തലക്കെട്ടോടെ വിവിധ വിദ്യാലയങ്ങളിൽനിന്നായി പതിനായിരം കത്തുകൾ വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് അയയ്ക്കുന്നത്.


പുറക്കാട് മണക്കൽ പാടശേഖരത്ത് എയിംസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഏതാനും ദിവസം മുൻപ് ജനകീയ പ്രവർത്തകസമിതിയുടെ നേതൃത്വത്തിൽ കൺവൻഷൻ സംഘടിപ്പിച്ച് സമര പരിപാടികൾക്കു തുടക്കമിട്ടിരുന്നു. ഇതിന്‍റെ മൂന്നാം ഘട്ടമെന്ന നിലയിലാണ് പ്രധാനമന്ത്രിക്കും മറ്റു നേതാക്കൾക്കും വിദ്യാർഥികൾ കത്തെഴുതിയത്. പുന്നപ്ര ജ്യോതി നികേതൻ സ്കൂളിൽ വ്ലോഗർ ഐപ്പ് വള്ളിക്കാടൻ ബോധവത്കരണ ക്ലാസ് എടുത്ത് ഉദ്ഘാടനം നിർവഹിച്ചു.


പുറക്കാട് പഞ്ചായത്തിലെ മണക്കൽ പാടശേഖരം ദേശീയപാത 66ന് സമീപമാണ്. ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ ഈ സർക്കാർ ഭൂമി എയിംസിനായി ഏറ്റെടുക്കാൻ കഴിയും.


ദേശീയജലപാതയായ ടി.എസ് കായലോരത്താണ് മണക്കൽ പാടശേഖരം. കുട്ടനാട്, അപ്പർകുട്ടനാട് പോലുള്ള ഉൾനാടൻ പ്രദേശങ്ങളിലുള്ളവർക്ക് ജലമാർഗം ഇവിടെ എത്താൻ കഴിയും. കൂടാതെ കരുവാറ്റ-കരുമാടി ബൈപാസ് നിർമാണവും പൂർത്തിയാകുന്നതോടെ തെക്ക്, കിഴക്കൻ ജില്ലയിലുള്ളവർക്കും ഇവിടെ എത്താനാകും. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്നും അഞ്ചു കിലോമീറ്റർ മാത്രമാണ് ദൂരം. റെയിൽ മാർഗവും ജനത്തിന് എത്താൻ സാധ്യമാകുമെന്നതു പുറക്കാട് മണക്കൽ പാടശേഖരത്തിന്‍റെ സാധ്യത വർധിപ്പിക്കുന്നു.


ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ മറ്റ് ജില്ലകളിൽനിന്ന് ആലപ്പുഴയിൽ എത്താൻ രണ്ടു മണിക്കൂർ മതിയാകും. കൂടാതെ എയിംസിന് ആവശ്യമായ സർക്കാർ വക സ്ഥലം മറ്റിടങ്ങളിൽ ഉണ്ടാകില്ല. മണക്കൽ പാടശേഖരത്തിലെ 636 ഏക്കറിൽ 460 ഏക്കറും സർക്കാർ ഉടമസ്ഥതയിലുണ്ട്. ആശുപത്രിക്കായി നൂറ് ഏക്കറോളം വേണ്ടിവരും.
ക്വാർട്ടേഴ്സുകൾ, ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്രീയവിദ്യാലയം, ഷോപ്പിംഗ് കോപ്ലക്സ്, വിനോദത്തിനായി കളിസ്ഥലങ്ങളും മറ്റുമായി 400 ഏക്കറോളമാണ് വേണ്ടിവരുന്നത്. മറ്റ് ജില്ലകളിലാണെങ്കിൽ സർക്കാർ ഇതിനായി സ്ഥലം വേറെ കണ്ടെത്തേണ്ടിവരും. ഈ സാഹചര്യത്തിൽ പുറക്കാട് എയിംസ് ആരംഭിക്കണമെന്നാണ് ജനകീയ പ്രവർത്തകസമിതിയുടെ ആവശ്യം. പുന്നപ്ര ജ്യോതി നികേതൻ സ്കൂളിൽ നടന്ന പരിപാടി ജനകീയ പ്രവർത്തകസമിതി ചെയർമാൻ മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ മുജീബ് റഹ്മാൻ, ചീഫ് കോ-ഓർഡിനേറ്റർ അഗസ്റ്റിൻ ലാസർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാഹിദ പുറക്കാട്, മോൻസി എന്നിവർ പ്രസംഗിച്ചു.

Tags : local nattuvishesham AIIMS

Recent News

Corehub Up