x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേനൽച്ചൂട്; കറവപ്പശു ചത്തു


Published: May 4, 2026 12:40 AM IST | Updated: May 4, 2026 12:40 AM IST

കടുത്ത വേനൽച്ചൂടിൽ ചെറുവാഞ്ചേരി കല്ലുവളപ്പിലെ നങ്ങാറത്ത് കുമാരന്‍റെ പശു ചത്ത നിലയിൽ.

കൂത്തുപറമ്പ്: കടുത്ത വേനൽച്ചൂടിൽ ചെറുവാഞ്ചേരിയിൽ കറവപ്പശു ചത്തു. കല്ലുവളപ്പിലെ നങ്ങാറത്ത് കുമാരന്‍റെ പശുവാണ് ചത്തത്. ഹീറ്റ് സ്ട്രോക്കാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. കുമാരന്‍റെ മൂന്ന് കറവ പശുക്കളിലൊന്നാണ് ചത്തത്.

രണ്ടുമാസം മുമ്പ് പ്രസവിച്ചതും ഇരുപത്തിരണ്ട് ലിറ്ററിലധികം പാൽ ലഭിച്ചിരുന്നതുമായ പശുവാണ് ചത്തത്. കുന്നോത്ത്പറമ്പ് ഗവ. മൃഗാശുപത്രി അധികൃതരെത്തി പരിശോധന നടത്തി. മൂന്നുവർഷം മുമ്പ് കുമാരന്‍റെ മൂന്ന് കറവ പശുക്കളും ഒരു കാളക്കുട്ടനും ചത്തു പോയിരുന്നു. ആ സമയത്ത് വെറ്ററിനറി ഡോക്ടർമാരുടെ കൂട്ടായ്മയും കേരള ഡയറി ഫാം എന്ന ക്ഷീര കർഷക വാട്സാപ് കൂട്ടായ്മയും ധനസഹായം നൽകിയതല്ലാതെ സർക്കാരിൽ നിന്ന് ധനസഹായങ്ങളൊന്നും ലഭിച്ചില്ലെന്ന് കുമാരൻ പറഞ്ഞു.

അതേ സമയം, സർക്കാർ ഇൻഷ്വറൻസ് പ്രീമിയം വർധിപ്പിച്ചതും കാലവധി കുറച്ചതും സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ പ്രീമിയം തുക താങ്ങാനാവാത്തതും ക്ഷീരകർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി കർഷകർ പറയുന്നു.

Tags : Summer heat nattuvishesham local news

Recent News

Corehub Up