x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പള്ളിവയല്‍ ഊരിലെ തങ്കി മൊരത്തിയുടെ തിരോധാനം

വെബ് ഡെസ്ക്
Published: September 1, 2026 03:09 AM IST | Updated: September 1, 2026 03:09 AM IST

പ്രതീകാത്മക ചിത്രം

ഒരുമാസം പിന്നിട്ടിട്ടും പൊലിസ് അന്വേഷണം വിഫലം

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് പള്ളിവയല്‍ ഊരിലെ തങ്കി മൊരത്തിയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടിട്ടും തിരോധാനത്തിലെ ദുരൂഹത നീക്കാനാകാതെ പൊലിസ്.

കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും തങ്കി മൊരത്തിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കി തിരോധാനത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ജൂലൈ 30 മുതലാണ് തങ്കി മൊരത്തിയെ ഊരില്‍നിന്ന് കാണാതായത്. തുടര്‍ന്ന് കുടുംബം ബത്തേരി പൊലിസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നാട്ടുകാരുടെയും വനംവകുപ്പിന്‍റെയും സഹകരണത്തോടെ ഊരിലും സമീപത്തെ വനമേഖലയിലും പലതവണ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തങ്കി മൊരത്തിയുടെ മകളുടെ മകന്‍ സുധീഷ് എന്ന മുരളിയെയും കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സുധീഷിനെ സമീപത്തെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തങ്കി മൊരത്തിയുടെ തിരോധാനത്തിനും സുധീഷിന്‍റെ മരണത്തിനും വ്യക്തത വരുത്തണമെന്ന ആവശ്യവും ഇതോടെ ശക്തമായി.

പൊലിസ് നായയുടെ സഹായം, ഫോറന്‍സിക് സംഘത്തിന്‍റെ പരിശോധന, ഡ്രോണ്‍ നിരീക്ഷണം എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചും നേരിട്ടും വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിട്ടും തങ്കി മൊരത്തിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇത് പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

വടക്കനാട്-പള്ളിവയല്‍ പ്രദേശംവിട്ട് സാധാരണയായി പുറത്തേക്ക് പോകാത്ത വ്യക്തിയാണ് തങ്കി മൊരത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനാല്‍ തിരോധാനത്തിന്‍റെ പിന്നിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up