x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിളവ് പ്രളയം കൊണ്ടുപോയി; രക്ഷയായത് മട്ടുപ്പാവ് കൃഷികള്‍ മാത്രം

വെബ് ഡെസ്ക്
Published: August 17, 2026 12:18 AM IST | Updated: August 17, 2026 12:18 AM IST

നിരണത്തെ വീട്ടില്‍ മട്ടുപ്പാവ് കൃഷികള്‍ക്കൊപ്പം ബിന്ദു

തിരുവല്ല: ഓണക്കാലം ലക്ഷ്യമിട്ട് അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ നടത്തിയ പച്ചക്കറി കൃഷി പ്രളയം കൊണ്ടുപോയി. ഇതിനൊപ്പം ഏത്തവാഴയും കിഴങ്ങുവര്‍ഗങ്ങളും ഉള്‍പ്പെടെ വന്‍ കൃഷിനാശമാണ് തിരുവല്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായത്. രൂക്ഷമായ പ്രളയത്തെ പ്രതിരോധിച്ചു നിന്നത് മട്ടുപ്പാവ് കൃഷികള്‍ മാത്രമാണ്.

ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ട് മട്ടുപ്പാവ് കൃഷിയെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും ഇതിനുള്ള സൗകര്യം ലഭ്യമായ ഇടങ്ങളില്‍ മാത്രമേ സാധ്യമായുള്ളൂ.
നിരണം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെംബര്‍ ബിന്ദു ജെ. വൈക്കത്തുശേരി തന്‍റെ വീടിന്‍റെ മുകളില്‍ നടത്തിയ പച്ചക്കറി കൃഷിയെ പ്രളയക്കെടുതിയില്‍നിന്നു രക്ഷിക്കാനായി. ഓണത്തിന് വിളവെടുക്കുക എന്ന ലക്ഷ്യത്തില്‍ ആരംഭിച്ച പച്ചക്കറി കൃഷി പൂര്‍ണവളര്‍ച്ചയില്‍ എത്തിയിരിക്കുകയാണ്. നാട്ടില്‍ അത്ര പ്രചാരത്തില്‍ ഇല്ലാത്ത കുക്കുംബര്‍, കുറ്റിബീന്‍സ് എന്നിവയാണ് കൃഷിയിടത്തിലെ താരങ്ങള്‍. കുക്കുംബര്‍ പൂവിട്ട് കായിച്ചു. കുറ്റിബീന്‍സ് വളര്‍ന്ന് വരുന്നതേയുള്ളൂ.ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട കുക്കുംബറും കുറ്റിബീന്‍സും നിരണത്തെ പല വീടുകളിലും ഗ്രോബാഗുകളില്‍ കൃഷി ചെയ്യുന്നുണ്ട്.

ടാതെ വള്ളിപ്പയര്‍, വെണ്ട, തക്കാളി, പച്ചമുളക്, ചീര, വഴുതന, കാന്താരി, പാവല്‍, കോവല്‍, എന്നിവയും കുരുമുളക്, മഞ്ഞള്‍ തുടങ്ങിയവയെല്ലാം മട്ടുപ്പാവില്‍ വിളവെടുക്കാന്‍ കഴിയുമെന്ന് ബിന്ദു ജെ. വൈക്കത്തുശേരി പറഞ്ഞു. ഗ്രോ ബാഗിലും ചെടിച്ചട്ടിയിലും ചാക്കിലുമാണ് ഇവയെല്ലാം കൃഷി ചെയ്തിരിക്കുന്നത്, ചാണകപ്പൊടിയും ചകരിച്ചോറും എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും മണ്ണും നിറച്ച ഗ്രോ ബാഗിലാണ് കൃഷി. ശര്‍ക്കരയും വേപ്പിന്‍പിണ്ണാക്കും കടലപ്പിണ്ണാക്കും കൊണ്ട് ഉണ്ടാക്കിയ മിശ്രിതം കൃഷിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കും. സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്നു ലഭിക്കുന്ന കീടനാശിനി ആവശ്യമുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കാറുണ്ട്. പഞ്ചായത്ത് മെംബറുടെ മട്ടുപ്പാവ് കൃഷിക്കു സഹായികളായി ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ ജിജു വൈക്കത്തുശേരിയും മക്കളും ഒപ്പമുണ്ട്.

Tags : Nattuvishesham DistrictNews DeepikaNews crops

Recent News

Corehub Up