x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളി തുടങ്ങി മക്കളേ... നാടിനെ ‘തൂക്കി' കാല്‍പന്താവേശം...


Published: June 13, 2026 05:37 AM IST | Updated: June 13, 2026 05:37 AM IST

ലോകകപ്പ് ഫുട്ബോൾ ആവേശം അലയടിക്കുമ്പോൾ കോഴിക്കോട് സെന്‍റ് മൈക്കിൾസ് ഗേൾസ് എച്ച്എസ്എസിലെ കുട്ടികളും ടീച്ചർമാരും തമ്മിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പ്രിൻസ

കോഴിക്കോട്: ലോകം മുഴുവനും ഒറ്റപന്തിന് പിന്നാലെപായുമ്പോള്‍ നാട്ടിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇരട്ടി ആവേശം. കൊച്ചുകുട്ടികള്‍ മുതല്‍ മുതര്‍ന്നവര്‍ വരെ ഇഷ്ടടീമുകള്‍ക്കായി അരയും തലയും മുറുക്കി വരുന്നതോടെ ഇനി അങ്ങോട്ട് ആവേശം കൊട്ടികയറുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്.

മഴക്കാലം രസം കൊല്ലിയാവുന്നുണ്ടെങ്കിലും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കലിനും കുറവില്ല. ഉദ്ഘാടന മത്സരം തന്നെ കളറായതോടെ ഇനി അങ്ങോട്ട് കാത്തിരിക്കുന്ന മത്സരങ്ങള്‍ കിണ്ണം കാച്ചിയതായിരിക്കുമെന്നാണ് ആരാധകരുടെ പക്ഷം. ഫുട്‌ബോൾ പ്രേമികളെ ലക്ഷ്യമിട്ട്‌ വിപണിയും വലിയ രീതിയില്‍ ഉണര്‍ന്നിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഫ്‌ളക്‌സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചത് ഇപ്പോഴാണ്. സ്‌കൂളുകളിലും കോളജുകളിലും ഫുട്‌ബോള്‍ ആവേശം കൊഴുക്കുകയാണ്. വിദ്യാര്‍ഥികളുടെ ഇഷ്ട ടീമുകളെ ചോദിച്ചറിഞ്ഞ് അധ്യാപകരും ആവേശത്തില്‍ പങ്കാളികളാകുന്നു.

ഇഷ്ടതാരങ്ങള്‍ക്കായുള്ള വാചക കസര്‍ത്തും മാസ് ഡയലോഗുകളും ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ കാണാം. മല്‍സരക്രമം അര്‍ധരാത്രിയും പുലര്‍ച്ചെയും ഒക്കെ ആണെങ്കിലും ഇഷ്ട ടീമുകള്‍ കളത്തിലിറങ്ങുമ്പോള്‍ സമയം ഒരു പ്രശ്‌നമല്ലെന്നാണ് ആരാധകര്‍ പറയുന്നത്. പതിവുപോലെ അര്‍ജന്‍റീനയ്ക്കും ബ്രസീലിനുമാണ് ആരാധകര്‍ കൂടുതല്‍. പോര്‍ച്ചുഗല്‍ , സ്‌പെയിന്‍, ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ് തുടങ്ങിയ ടീമുകള്‍ക്കും ആരാധകര്‍ കുറവില്ല.

ബിഗ് സ്‌ക്രീനും കാഴ്ച വിരുന്നും

ഒറ്റയ്ക്കിരുന്ന് കാണുന്നതിലെന്ത് സുഖം. ഇഷ്ട ടീമുകള്‍ക്കായി അങ്ങോട്ടും ഇങ്ങോട്ടും കലഹിച്ച് കാണുന്നതിലാണ് രസമെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ പറയുന്നത്.

ആരാധകരുടെമനസറിഞ്ഞ് വിവിധ ഇടങ്ങളിലാണ് ബിഗ്‌സ്‌ക്രീനുകള്‍ ഒരുക്കിയിരിക്കുന്നത്. പുതിയപാലം, നൈനാം വളപ്പ് എന്നിവിടങ്ങളിലെ ബിഗ് സ്‌ക്രീനുകള്‍ എല്ലാ കാലത്തും നഗരത്തിലെ ഫുടബോള്‍ പ്രേമികള്‍ക്ക് വലിയ കാഴ്ച ഒരുക്കാറുണ്ട്. അതിന് ഇത്തവണയും മാറ്റമില്ല.

പുതിയപലത്തെ താത്കാലിക ഓഡിറ്റോറിയത്തിൽ ഉദ്ഘാടന ദിവസം ആവേശം കൊട്ടിക്കയറി. തുടര്‍ ദിവസങ്ങളിലും ഇതുതന്നെയായിരിക്കും അവസ്ഥയെന്നുറപ്പാണ്. ഫിഫയുടെ ശ്രദ്ധപിടിച്ചുപറ്റിയ നൈനാം വളപ്പില്‍ ഉല്‍സവ പ്രതീതിയാണ്. വിവിധ ടീമുകളുടെ കൊടിതോരണങ്ങള്‍ പാറിപറക്കുകയാണ്. ലോകകപ്പിന് സ്വാഗതമേകി.കൂറ്റന്‍ ബോര്‍ഡ് ആദ്യം ഉയര്‍ന്നതും ഇവിടെയാണ്.

ലോകകപ്പ് ആഘോഷമാക്കി ചക്കിട്ടപാറയിലെ കായിക പ്രേമികൾ

ചക്കിട്ടപാറ: ഫുട്ബോൾ ലോകകപ്പ് ആഘോഷമാക്കി ചക്കിട്ടപാറയിലെ കായിക പ്രേമികൾ. പഞ്ചായത്തും വിവിധ ഫുട്ബോൾ ഫാൻസും ഒത്തുചേർന്ന് ടൗണിൽ വിളംബര ജാഥ നടത്തി.

ടീമുകളുടെ ജഴ്സിയും പതാകയുമേന്തിയായിരുന്നു പരിപാടി. ഇതിൽ അർജന്‍റീനക്കും ബ്രസീൽ ടീമിനുമായിരുന്നു കൂടുതൽ ആൾ ബലം. മഴക്കിടയിൽ ആവേശം ഒട്ടും ചോരാതെ നടന്ന വിളംബര ജാഥക്ക് വാദ്യമേളവും കരിമരുന്നും അകമ്പടിയായുണ്ടായിരുന്നു. പ്രോത്സാഹന ഉപഹാരത്തിന് അർഹരായ അർജന്‍റീന ഫാൻസിനു പഞ്ചായത്ത് പ്രസിഡന്‍റ് മോളി തോമസ് ബോൾ സമ്മാനിച്ചു.

വൈസ് പ്രസിഡന്‍റ് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. മെമ്പർമാരും യുവജനങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up