x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാപ്പാ സാഗരമായി ഇരിട്ടി


Published: December 21, 2025 08:57 AM IST | Updated: December 21, 2025 08:57 AM IST

ഇരിട്ടി: മലബാറിലെ ഏറ്റവും വലിയ ക്രിസ്മസ് പാപ്പാ സംഗമം ബോൺ നത്താലെ സീസൺ- അഞ്ച് മലയോരത്തിന്‍റെ മണ്ണും മനസും നിറച്ചു. ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശമറിയിച്ച് മൂവായിരത്തിലേറെ ക്രിസ്മസ് പാപ്പാമാർ ഇരിട്ടി നഗരത്തിൽ വർണവിസ്മയങ്ങൾ തീർത്തു.

പാപ്പാ വേഷമണിഞ്ഞ് മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ താളമേളങ്ങളുടെ അകന്പടിയോടെ ക്രിസ്മസ് ഗാനങ്ങൾക്കൊപ്പം ചുവടുവച്ചു.


തലശേരി അതിരൂപത കെസിവൈഎം മലബാർ കുടിയേറ്റത്തിന്‍റെ ഈറ്റില്ലമായ ഇരിട്ടിയിൽ അഞ്ചാം തവണയും പാപ്പാമാരെക്കൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കുകയായിരുന്നു.

എടൂർ, കുന്നോത്ത്, നെല്ലിക്കാംപൊയിൽ, മണിക്കടവ്, പേരാവൂർ ഫൊറോനകളിൽ നിന്നെത്തിയ അയ്യായിരത്തോളം വരുന്ന യുവജനങ്ങളും മൂവായിരത്തിലധികം ക്രിസ്മസ് പാപ്പാമാരും ക്രിസ്മസ് ഗാനത്തിനൊപ്പം ചുവടുവച്ചത് കാണികൾക്ക് ദൃശ്യവിരുന്നായി.


ക്രിസ്മസിന്‍റെ സാഹോദര്യം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങൾ പാപ്പാ റാലിക്ക് മിഴിവേകി. ബോൺനത്താലെ ഘോഷയാത്ര ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്പേ മുന്പേ തലശേരി -മൈസൂരു അന്തർ സംസ്ഥാന പാതയുടെ ഇരുവശത്തും കെട്ടിടങ്ങൾക്ക് മുകളിലും ആളുകൾ ഇടംപിടിച്ചിരുന്നു.


താളമേളങ്ങളുടെയും ഡിജെ സംഗീതത്തിന്‍റേയും അകമ്പടിയോടെ പയഞ്ചേരി മുക്കിൽ നിന്ന് ആരംഭിച്ച ക്രിസ്മസ് സന്ദേശറാലി ഇരിട്ടി ടൗണിലൂടെ പാലം കടന്ന് തന്തോട് സെന്‍റ് ജോസഫ് പള്ളിയങ്കണത്തിൽ സമാപിച്ചു. സമാപന സമ്മേളനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കെസിവൈഎം അതിരൂപത പ്രസിഡന്‍റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു.

തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കെസിവൈഎം അതിരൂപത ഡയറക്‌ടർ ഫാ.അഖിൽ മുക്കുഴി, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, വിപിൻ ജോസഫ്, സിസ്റ്റർ ജോസ്‌ന എസ്എച്ച്, ബിബിൻ പീടിയേക്കൽ, അഖിൽ നെല്ലിക്കൽ, ശ്രേയ ശ്രുതിനിലയം, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, എഡ്വിൻ, അഞ്ജലി, അപർണ എടൂർ എന്നിവർ പ്രസംഗിച്ചു.


ഫൊറോന വികാരിമാരായ ഫാ. തോമസ് വടക്കേമുറി, ഫാ. ജോസഫ് കാവനാടി, ഫാ.പയസ് പടിഞ്ഞാറെമുറി, ഫാ.മാത്യു തെക്കേമുറി, ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട്, ഇരിട്ടി സെന്‍റ് ജോസഫ് ഇടവക വികാരി ഫാ. ജോസഫ് കളരിക്കൽ മറ്റ് ഇടവകളിൽ നിന്നുള്ള വികാരിമാർ, അസി. വികാരിമാർ, സിസ്റ്റേഴ്സ്, കെസിവൈഎം ഫൊറോന ഡയറക്ടർമാർ, പ്രസിഡന്‍റുമാർ, മതബോധന അധ്യാപകർ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. പൊതുസമ്മേളനത്തിനുശേഷം ഫാ. സച്ചിൻ കപ്പൂച്ചിൻ നയിച്ച കലാസന്ധ്യ, കേക്ക് മുറിക്കൽ എന്നിവ നടന്നു .

ക്രിസ്മസ് മാനവ സ്‌നേഹത്തിന്‍റെ അടയാളം: മാർ ജോസഫ് പാംപ്ലാനി


ഇരിട്ടി: ക്രിസ്മസ് മാനവ സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അടയാളമാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. സഹോദരങ്ങളെ പരസ്പരം ചേർത്തുപിടിക്കുന്നതിന്‍റെ ആഘോഷം കൂടിയാണ് ക്രിസ്മസ്.

ഇരിട്ടിയിൽ ബോൺ നത്താലെ സീസൺ അഞ്ചിൽ സന്ദേശം നല്കുകയായിരുന്നു ആർച്ച്ബിഷപ്. മലയോരത്തെ കുളിരുള്ള രാത്രിയിൽ ഇരിട്ടി പട്ടണത്തെ വർണാഭമാക്കിയ ബോൺ നത്താലെ സീസൺ അഞ്ചിന് ജനങ്ങൾ നല്കുന്ന സ്വീകരണം ജാതിമത വ്യത്യാസമില്ലാതെ ഒന്നിച്ചു ചേരുന്നതിന്‍റെ തെളിവാണ്. ഇതാണ് യഥാർഥ ക്രിസ്മസ് സന്ദേശം.

റോഡിന് ഇരുപുറവും നിറഞ്ഞുകവിഞ്ഞ കാണികളുടെ മുഖത്ത് തെളിയുന്ന പുഞ്ചിരി. കുട്ടികളുമായി മണിക്കൂറുകൾ കാത്തുനിന്നാണ് ജനങ്ങൾ ബോൺ നത്താലെ സീസൺ അഞ്ചിനെ വരവേറ്റത്.

ക്രിസ്മസ് എന്നത് ക്രൈസ്തവരുടെ മാത്രം ആഘോഷമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് കെസിവൈഎം തലശേരി അതിരൂപത ഒരുക്കിയ ബോൺ നത്താലെ. ഇരിട്ടിയെ ധന്യമാക്കിയ ബോൺ നത്താലയിൽ പങ്കെടുത്തവർക്കും ആസ്വദിക്കാനെത്തിയവർക്കും ക്രിസ്മസിന്‍റെയും പുതുവത്സരത്തിന്‍റെയും മംഗളങ്ങളും ആർച്ച്ബിഷപ് നേർന്നു.

 

Tags : nattu vishashesham Pope sat like an ocean

Recent News

Corehub Up