x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടുക്കാത്തൊട്ടിയിൽ ചെറു അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യം


Published: April 22, 2026 01:01 AM IST | Updated: April 22, 2026 01:01 AM IST

കാറഡുക്ക പഞ്ചായത്തിലെ അടുക്കാത്തൊട്ടിയിൽ ചെറു അണക്കെട്ട് നിർമിക്കാൻ നിർദേശിക്കപ്പെട്ട സ്ഥലം.

മുള്ളേരിയ: കാറഡുക്ക പഞ്ചായത്തിലെ അടുക്കാത്തൊട്ടിയിൽ പയസ്വിനി പുഴയ്ക്കു കുറുകെ ചെറു അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യം. നിലവിൽ മുളിയാർ-ബേഡഡുക്ക പഞ്ചായത്തുകളോടു ചേർന്നുകിടക്കുന്ന ബാവിക്കരയിലും പാണ്ടിക്കണ്ടത്തുമാണ് പയസ്വിനിക്കു കുറുകേ ചെറു അണക്കെട്ടുകളുള്ളത്.

ഇവിടെനിന്ന് കിഴക്കുമാറിയുള്ള അടുക്കാത്തൊട്ടിയിൽ കൂടി അണക്കെട്ട് വന്നാൽ കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിഹാരമാകും.

കർണാടകയിൽ നിന്ന് ഉത്ഭവിക്കുന്ന പയസ്വിനിപ്പുഴ ദേലംപാടി പഞ്ചായത്തിലെ പഞ്ചിക്കല്ലിൽ വച്ചാണ് കേരളത്തിലേക്കു പ്രവേശിക്കുന്നത്. തുടർന്ന് ദേലംപാടി, കാറഡുക്ക പഞ്ചായത്തുകൾ പിന്നിട്ട് മുളിയാറിലെത്തുമ്പോൾ മാത്രമാണ് നിലവിൽ വെള്ളം തടഞ്ഞുനിർത്താൻ സംവിധാനമുള്ളത്.

കാറഡുക്ക പഞ്ചായത്തിലെ അടുക്കാത്തൊട്ടിയിലും ദേലംപാടി പഞ്ചായത്തിലെ ആദൂരിലും മിനി ഡാമുകൾ നിർമിക്കാവുന്നതാണെന്ന് 1970 കളിൽ തന്നെ സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയായാൽ ഈ പഞ്ചായത്തുകളിലെ കമുകും നെല്ലും അടക്കമുള്ള വിളകൾക്ക് ജലലഭ്യത ഉറപ്പുവരുത്താനാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേത്തുടർന്ന് അടുക്കാത്തൊട്ടിയിൽ മിനി ഡാം നിർമിക്കാൻ പദ്ധതി തയാറാക്കുകയും പഠനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. പക്ഷേ തുടർനടപടികളൊന്നും ഉണ്ടായില്ല.

ഇപ്പോൾ വേനൽക്കാലമായാൽ കാറഡുക്ക-ദേലംപാടി മേഖലയിൽ പുഴ അങ്ങിങ്ങായി വറ്റിവരണ്ടു കിടക്കുന്ന സാഹചര്യമാണ്. അടുത്തകാലം വരെ മുളിയാറിലും ഇതേ അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാൽ ബാവിക്കരയിലും പാണ്ടിക്കണ്ടത്തും അണക്കെട്ടുകൾ വന്നതോടെ അവിടെ പുഴ ജലസമൃദ്ധമായി. അടുക്കാത്തൊട്ടിയിൽ മിനി ഡാം നിർമിച്ചാൽ സമീപത്തുള്ള ബെള്ളൂർ, കുംബഡാജെ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കാൻ സഹായകമാകും. അണക്കെട്ടിനൊപ്പം പാലം കൂടി വന്നാൽ മഴക്കാലത്ത് ഒറ്റപ്പെട്ടുപോകുന്ന സമീപപ്രദേശങ്ങളിലുള്ളവർക്ക് പുതിയൊരു ഗതാഗത മാർഗവും തുറന്നുകിട്ടും.

Tags : There is a need nattuvishesham local news

Recent News

Corehub Up