അറസ്റ്റിലായ റെജിൻ, ആഷിഖ്, അഭിലാഷ് എന്നിവർ.
കഴക്കൂട്ടം: മേനംകുളത്തെ ലോഡ്ജിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ കഴക്കൂട്ടം പൊലീ സിന്റെ പിടിയിലായി. മാടൻവിള സ്വദേശി ആഷിഖ്, കഠിനംകുളം സ്വദേശി റെജിൻ, മേനംകുളം കൽപന സ്വദേശി അഭിലാഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മേനംകുളം "ലീ ഫ്രാങ്ക്' ലോഡ്ജിലെ കെയർ ടേക്കറും എ.എ. കോട്ടേജ് നിവാസിയുമായ ടോം മിറാൻഡയ് ക്കാണ് (57) മർദനമേറ്റത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ യായിരുന്നു കേസിനാസ്പദമായ സംഭവം. ലീ ഫ്രാങ്ക് ഹോട്ടലിന്റെ മുൻവശത്തെ ഗേറ്റിൽ പിടിച്ചു പ്രതികൾ ബഹളമുണ്ടാക്കിയത് കെയർ ടേക്കറായ ടോം ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധത്താൽ ലോഡ്ജിലേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ ടോമിനെ അസഭ്യം വിളിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്നു പ്ലാസ്റ്റിക് കസേര കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ ടോം മിറാൻഡ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത കഴക്കൂട്ടം പൊ ലിസ് പ്രതികളെ വേഗത്തിൽ വലയിലാക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.