പ്രതീകാത്മക ചിത്രം
വിഴിഞ്ഞം : കേരളം വർഷങ്ങളായി പ്രതിക്ഷയോടെ കാത്തിരുന്ന ദിവസത്തിന് 18ന് സാക്ഷാത്കാരമാകും. ചരക്കുമായി ആദ്യ കണ്ടെയ്നർ കരതൊടുന്ന ദിനമാണ് അന്ന്. ആയിരത്തിലധികം കൂറ്റൻ കപ്പലുകളും 23 ലക്ഷത്തിലധികം കണ്ടെയ്നറുകളും കൈകാര്യം ചെയ്ത വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഒരു കണ്ടെയ്നറുപോലും കരയിലൂടെ കൊണ്ടുപോയില്ലെന്ന പേരുദോഷത്തിനും മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന ചരിത്രമുഹൂർത്തത്തോടെ അറുതിയാകും.
കേരളത്തിൽ നിന്നുള്ള ഉല്പന്നങ്ങളുമായി ഒന്നാമത്തെ കണ്ടെയ്നർ സ്പെയിനിലേക്ക് കടൽ കടക്കുന്നതിന് സാക്ഷ്യം വഹിക്കാൻ കേരളക്കരക്കാർ ഒന്നാകെ വിഴിഞ്ഞത്ത് അണിനിരക്കും. 2015ൽ നിർമ്മാണ ഉദ്ഘാടനം നടത്തി നീണ്ട ഒൻപത് വർഷത്തിന് ശേഷം 2024 ജൂലൈയിൽ സാൻ ഫെർണാണ്ടോ എന്ന കൂറ്റൻ കപ്പലിന് ആതിഥേയത്വം നൽകിയതോടെ തുടങ്ങിയ കപ്പൽ വരവിന് പിന്നെ കുറവുണ്ടായില്ല. 2024 അവസാനം വാണിജ്യ തുറമുഖം എന്ന നിലയിലേക്ക് ഉയർന്ന വിഴിഞ്ഞത്തിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടിയുംവന്നില്ല. പക്ഷെ എപ്പോഴും തിരക്കിലായ തുറമുഖത്ത് നിന്ന് ഒരു കണ്ടെയ്നർ എങ്കിലും കരയിലൂടെ ഓടിക്കാണാൻ മലയാളിക്ക് രണ്ടര വർഷം വീണ്ടും കാത്തിരിക്കേണ്ടിവന്നു.
തുറമുഖത്തുനിന്നുള്ള കയറ്റുമതി- ഇറക്കുമതി (എക്സിം) ചരക്കുനീക്കമാണ് 18ന് ആരംഭിക്കുന്നത്. പദ്ധതിയിൽ നിന്ന് നേരിട്ടുള്ള ഗുണഫലം സംസ്ഥാ നത്തിനു ലഭ്യമാക്കുന്ന പ്രധാന ചുവടുവയ്പാണിത്. ആദ്യ കണ്ടെയ്നർ ലോറി മുഖ്യമന്ത്രി വി.ഡി.സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് കാത്തിരിപ്പിന് വിരാമമാവുക. കയറ്റുമതിക്കുള്ള ആദ്യ കണ്ടെയ്നർ എല്ലാ തയാറെടുപ്പുമായി കഴിഞ്ഞ ദിവസം തുറമുഖത്തെത്തി. നിലമേൽ കേന്ദ്രമായുള്ള ഭക്ഷ്യോൽപാദക കമ്പ നിയുടെ 20 അടി കണ്ടെയ്നറാണ് യാഡിൽ എത്തിയത്.
എംഎസ്സിയുടെ കപ്പലിൽ സ്പെയിനിലെ വലൻസിയ തുറമുഖത്തേക്കാണു കൊണ്ടുപോവുക. വാട്ടർലൈൻ ഷിപ്പിംഗ് ആൻഡ് ലോ ജിസ്റ്റിക്സ്, ആസ്പിൻവാൾ ഷിപ്പിംഗ് കമ്പനി എന്നീ ഏജൻസികൾക്കാണ് ഏകോപനച്ചുമതല.
അതിനുശേഷം മിഷൻ സമുദ്രാ കോൺക്ലേവ് നടക്കും. ഇതോടൊപ്പം വ്യവസായികളു മായി മുഖ്യമന്ത്രിയുടെ സംവാദവുമുണ്ടാകും.
Tags : Nattuvisesham DistrictNews DeepikaNews