x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയനാട് ഗവ. മെഡിക്കല്‍ കോളജ്: ജനഹിത പരിശോധന നടത്താന്‍ നിവേദനം

വെബ് ഡെസ്ക്
Published: July 30, 2026 02:31 AM IST | Updated: July 30, 2026 02:31 AM IST

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിന് സ്ഥിര നിര്‍മാണം എവിടെ നടത്തണമെന്നതില്‍ ജനഹിത പരിശോധന നടത്തുന്നതിന് ‌ഡോ. ഫാ. തോമസ് ജോസഫ് തേരകം മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം അയച്ചു.

മെഡിക്കല്‍ കോളജ് കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാകുന്ന സ്ഥലത്ത് നിര്‍മിക്കണമെന്നാണ് ജില്ലയിലെ ജനങ്ങളില്‍ ഒരു വിഭാഗത്തിന്‍റെ ആവശ്യം. സ്ഥാപനം നിലവില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടയില്‍ യോജിച്ച സ്ഥലം കണ്ടെത്തി നിര്‍മാണം നടത്തണമെന്ന വാദവും ശക്തമാണ്.

ഈ സാഹചര്യത്തിലാണ് ജനഹിത പരിശോധന ആവശ്യപ്പെട്ട് നിവേദനം അയച്ചത്. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് വയനാട് ഗവ. മെഡിക്കല്‍ കോളജ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ മെഡിക്കല്‍ കോളജിന് മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് വിട്ടുകൊടുത്ത 50 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. വൈകാതെ ശിലാസ്ഥാപനം നടത്തി. പിന്നീട് പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് കല്‍പ്പറ്റ-മാനന്തവാടി റോഡിലെ മുരണിക്കരയില്‍നിന്നു മെഡിക്കല്‍ കോളജ് ഭൂമിയിലേക്ക് റോഡ് നിര്‍മാണം ഭാഗികമായി നടത്തി. ഇതിനുശേഷമാണ് മടക്കിമലയിലെ ഭൂമി പാരിസ്ഥിതിക പ്രശ്‌നം ഉള്ളതിനാല്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് യോജിച്ചതല്ലെന്നു പറഞ്ഞ് സ്ഥാപനം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ താത്കാലികമായി ആരംഭിച്ചത്. മെഡിക്കല്‍ കോളജിന് മാനന്തവാടിയില്‍ യോജിച്ച സ്ഥലം കണ്ടെത്തുന്നതിനുള്ള

അന്വേഷണം തുടങ്ങിയിടത്ത് നില്‍ക്കുകയാണ്.
മെഡിക്കല്‍ കോളജ് മടക്കിമലയിലെ ഭൂമിയില്‍ സ്ഥാപിക്കുന്നതാണ് ജില്ലയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും സൗകര്യപ്രദം. എന്നാല്‍ നിര്‍മാണം മടക്കിമലയില്‍ നടത്തണമെന്ന ആവശ്യം സര്‍ക്കാര്‍ മുമ്പാകെ വയ്ക്കാന്‍ ജില്ലയിലെ രാഷ്‌ട്രീയ മുന്നണികള്‍ക്കും മന്ത്രിയടക്കം എംഎല്‍എമാര്‍ക്കും കഴിയുന്നില്ല. എന്നിരിക്കേ ജനഹിത പരിശോധന പ്രസക്തമാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരുടെയും മുഖം നഷ്ടപ്പെടുത്താതെയും ആരോടും പ്രീതിയോ ഭയമോ ഇല്ലാതെയും മെഡിക്കല്‍ കോളജ് സ്ഥലനിര്‍ണയത്തില്‍ തീരുമാനമെടുക്കാനാകുമെന്നും നിവേദനത്തില്‍ പറയുന്നു.

Tags : Nattuvishesham Districtnews

Recent News

Corehub Up