x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കല്ലേലിയില്‍ കാട്ടാന

വെബ് ഡെസ്ക്
Published: July 25, 2026 02:35 AM IST | Updated: July 25, 2026 02:35 AM IST

കല്ലേലി ഒരേക്കറില്‍ താന്നിമൂട്ടില്‍ ഷെമീറിന്‍റെ ഏത്തവാഴത്തോട്ടം കാട്ടാനക്കൂട്ടം നശിപ്പിച്ച നിലയില്‍.

കൃഷിയും ഫെന്‍സിംഗും തകര്‍ത്തു

കോന്നി: കല്ലേലി സ്‌കൂളിനു സമീപം ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരേക്കര്‍ സ്വദേശി താന്നിമൂട്ടില്‍ ഷെമീറിന്‍റെ കൃഷിയിടത്തിലാണ് കാട്ടാനകള്‍ വന്‍ നാശനഷ്ടം വരുത്തിയത്. വന്യജീവികളില്‍ നിന്ന് കൃഷി സംരക്ഷിക്കുന്നതിനായി ഷെമീര്‍ ഒരു ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച സോളാര്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ആനക്കൂട്ടം പൂര്‍ണമായി തകര്‍ത്തു.

വരാനിരിക്കുന്ന ഓണവിപണി ലക്ഷ്യമിട്ട് കടമെടുത്ത് ഇറക്കിയ 350 മൂട് ഏത്തവാഴകളും പത്തു മൂട് കപ്പയും കാട്ടാനകള്‍ പൂര്‍ണമായും നശിപ്പിച്ചു.പ്രദേശത്ത് വന്യജീവി ശല്യം അനുദിനം രൂക്ഷമാകുന്നതില്‍ നാട്ടുകാരും കര്‍ഷകരും കടുത്ത ആശങ്കയിലാണ്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് കര്‍ഷകന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും, വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതു തടയാന്‍ ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഒരിടവേളയ്ക്ക് ശേഷം ഹാരിസണ്‍ എസ്റ്റേറ്റില്‍ കൈത കൃഷിയും ആരംഭിച്ചിട്ടുണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Wild Elephant

Recent News

Corehub Up