x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈസ്തവരോട് നീതി പുലർത്തുന്നവർക്ക് വോട്ട് നല്കും: കത്തോലിക്ക കോൺഗ്രസ്


Published: March 15, 2026 02:16 AM IST | Updated: March 15, 2026 02:16 AM IST

കത്തോലിക്ക കോൺഗ്രസ് സമുദായ ശക്തീകരണ സംഗമത്തിന്‍റെ ഭാഗമായി കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്‍ററിൽ നടന്ന പ്രതിനിധി സമ്മേളനം കോട്ടയം അ

കണ്ണൂർ: കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് നീതി പുലർത്തുന്ന രാഷ്‌ട്രീയ നേതൃത്വങ്ങളെയും തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം നൽകുന്നവർക്കും കാർഷിക വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവരോട് നീതിപുലർത്തുന്ന രാഷ്‌ട്രീയ സംവിധാനങ്ങളെയും വരുന്ന തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേലാണ് പ്രമേയം അവതരിപ്പിച്ചത്. സാമൂഹികവും സാംസ്കാരികവും സാന്പത്തികവുമായി വളർച്ച നേടിയ കേരള സമൂഹത്തെ വാർത്തെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്‍റെ പ്രവർത്തനം മാതൃകാപരമാണ്.

കേരളത്തിലെ ക്രൈസ്തവർ രാജ്യപുരോഗതിക്ക് നൽകിയ സംഭാവനകൾ വിസ്മരിക്കാനുള്ള ശ്രമങ്ങൾ പല മേഖലയിലും നടക്കുന്നു. സാമൂഹിക-സാംസ്കാരിക-രാഷ്‌ട്രീയ മേഖലകളിൽ നിന്നും അധികാര സ്ഥാപനങ്ങളിൽ നിന്നും ക്രൈസ്തവരെ മാറ്റിനിർത്താനുള്ള ശ്രമങ്ങളെ ഗൗരവമായി കാണുന്നുവെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

വന്യജീവികളെയും പ്രകൃതിക്ഷോഭങ്ങളെയും മഹാമാരികളെയും ദൈവവിശ്വാസം മുറുകെപ്പിടിച്ച് നേരിട്ടു തോല്പ്പിച്ച ഒരു തലമുറയുടെ പിൻമുറക്കാരായ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് രാഷ്‌ട്രീയ അധികാര കേന്ദ്രങ്ങളിൽ അർഹമായ പ്രാതിനിധ്യത്തിന് അവകാശമുണ്ട്. ഈ അവകാശങ്ങൾ നേടിയെടുക്കാനുള്ള കരുത്ത് ഇന്ന് കത്തോലിക്കാ സമുദായത്തിനുണ്ട്. കരുത്ത് മനസിലാക്കാനുള്ള വിവേകം മുഖ്യധാരാ രാഷ്‌ട്രീയ നേതൃത്വത്തിന് ഉണ്ടാകണമെന്നും ക്രൈസ്തവരുടെ വോട്ട് ഫിക്സഡ് ഡിപ്പോസിറ്റായി ആരും കരുതേണ്ടെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

പ്രതിനിധി സമ്മേളനം

കണ്ണൂർ: കത്തോലിക്ക കോൺഗ്രസ് സമുദായ ശക്തീകരണ സംഗമത്തിന്‍റെ ഭാഗമായി കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്‍ററിൽ നടന്ന പ്രതിനിധി സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി.

കത്തോലിക്ക കോൺഗ്രസ് ധീരമായും ശക്തമായും മുന്നോട്ടു പോകുകയാണ്. സംഘടനയെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിനായി നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. കത്തോലിക്ക കോൺഗ്രസ് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും വിദേശത്തും വളരണം. സമുദായ ശാക്തീകരണത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ബിഷപ് പറഞ്ഞു.

ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഗ്ലോബൽ വൈസ് പ്രസിഡന്‍റുമാരയ ബെന്നി മാത്യു, ഡോ. കെ.എം. ഫ്രാൻസിസ്, മുൻ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ എന്നിവർ പങ്കെടുത്തു.

സമുദായത്തെ അവഗണിക്കുന്നവരെ
സമുദായവും അവഗണിക്കും

 കത്തോലിക്ക സമുദായത്തെ അവഗണിക്കാൻ ഒരു ശക്തിക്കും ആകില്ല. അധിനിവേശ ശക്തികൾക്കെതിരെയുള്ള അവകാശ സംരക്ഷണ പോരാട്ട വേദിയാണിത്. ഈ നാട്ടിൽ യുവജനങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. തൊഴിൽ അവസരങ്ങളില്ല, തൊഴിൽ സംരംഭങ്ങളില്ല. കർഷകരെ അവഗണിക്കുകയാണ് സർക്കാരുകൾ.

കർഷക കുടിയിറക്കലിനെതിരെയുള്ള പോരാട്ട വേദിയാണ് ഈ സംഗമം. ഈ തെരഞ്ഞെടുപ്പിൽ നമുക്ക് രാഷ്‌ട്രീയമുണ്ട്. അത് കക്ഷിരാഷ്‌ട്രീയമല്ല. ഈ സമുദായത്തെ അവഗണിക്കുന്നവരെ സമുദായവും അവഗണിക്കും.

Tags : Catholic Congress nattuvishesham local news

Recent News

Corehub Up