x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുവന്താനം പഞ്ചായത്തിൽ മഞ്ഞപ്പിത്തം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി


Published: January 27, 2026 10:28 PM IST | Updated: January 27, 2026 10:28 PM IST

പെരുവന്താനം: പെരുവന്താനം പഞ്ചായത്തിലെ ഒന്നാം വാർഡിൽ മഞ്ഞപ്പിത്തം പടരുന്നു. നിലവിൽ താവളം മേഖലയിലെ അഞ്ചുപേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുടുംബത്തിലെ രണ്ടു പേരുമുണ്ട്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു.
രോഗവ്യാപനത്തിന്‍റെ ഉറവിടം കണ്ടെത്താനായി മേഖലയിലെ മൂന്ന് പ്രധാന ജലസ്രോതസുകളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മഞ്ഞപ്പിത്തബാധിത മേഖലയിലെ കിണറുകളും മറ്റ് ജലസ്രോതസുകളും അടിയന്തരമായി ക്ലോറിനേഷൻ നടത്താൻ നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതമായി അറിയിച്ചു.

കൂടാതെ ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ച് ബോധവത്കരണവും പ്രതിരോധ നിർദേശങ്ങളും നൽകിത്തുടങ്ങി. രോഗലക്ഷണങ്ങൾ ഉള്ളവരെ നേരത്തേ കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കിയതായും ജൂണിയർ ഹെൽത്ത് ഇൻസ്പെക്‌ടർ സ്വജ അറിയിച്ചു.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവുള്ളൂവെന്നും കൈകൾ സോപ്പിട്ട് കഴുകുകയും പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യവകുപ്പിന് അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Tags : Yellow fever nattuvishesham local news

Recent News

Corehub Up