കേരളം കൈകോർക്കണം ഇവർക്കൊപ്പം
കേരളം കൈകോർക്കണം  ഇവർക്കൊപ്പം
റെജി ജോസഫ്

ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ ഗോപാലകൃഷ്ണൻ (71) പക്ഷാഘാതം വന്നു ഏറെക്കാലം കിടപ്പിലായിരുന്നു. മരുന്നും തെറാപ്പിയുമായി ഒരു വിധം എഴുന്നേൽക്കാറായപ്പോഴാണു ഇപ്പോൾ കുടിയൊഴിപ്പിക്കൽ ഭീഷണി. ഗോപാലകൃഷ്ണനും ഭാര്യ ഉഷയ്ക്കും വാർധക്യത്തിൽ കഴിയാൻ മരുമകൻ വാങ്ങിക്കൊടുത്തതാണ് അൽപം ഇടം. സമീപത്തുള്ള ലേക് ഷോർ ആശുപത്രിയിൽ ചികിത്സ തുടരേണ്ടതിനാലാണ് മരട് കുണ്ടന്നൂരിൽ ബാങ്ക് ലോണിൽ ഫ്ളാറ്റ് വാങ്ങിക്കൊടുത്തത്. ഇടവിട്ട് ആശുപത്രിയിൽ പോകണം. മരുന്നു മുടങ്ങാൻ പാടില്ല. സുപ്രീംകോടതിയുടെ വിധിയും നഗരസഭയുടെ നോട്ടീസും വന്നതോടെ ദന്പതികൾക്ക് ഉറക്കമില്ല. ഉറങ്ങാനാവാതെ, ഉണ്ണാനാവാതെ ഇവരൊക്കെ നെടുവീർപ്പോടെ ഹോളി ഫെയ്ത്തിൽ കഴിയുന്നു.

ജീവിതസായാഹ്നത്തിൽ, മക്കൾ നാട്ടിലില്ലാതെ പരസഹായം ആവശ്യമുള്ള വയോധികർ വേറെയുമുണ്ട്. അൽപം കരുണ കാട്ടണം ഞങ്ങളോട്. ഞങ്ങളെ കേൾക്കാനെങ്കിലും കോടതി കനിയണം. ഇറക്കിവിടുന്നതും ഫ്ളാറ്റ് പൊളിക്കുന്നതും ചിന്തിക്കാൻ പോലുമാകുന്നില്ല. തനിച്ചുകഴിയുന്നവരുടെ വിലാപം മരടിലെ ഫ്ളാറ്റുകളിലൊക്കെ കേൾക്കാനാകും.

പുനലൂർ സ്വദേശിയായ ജെയിംസ് 35 വർഷം കുവൈറ്റിൽ അധ്വാനിച്ചു. രണ്ടു പെണ്‍മക്കളെ കെട്ടിച്ചയച്ച ശേഷം നാട്ടിലെ കുടുംബസ്വത്ത് വിറ്റാണ് കൊച്ചിയിൽ ഫ്ളാറ്റ് സ്വന്തമാക്കിയത്. ജെയിംസിനും ഭാര്യയ്ക്കും വാർധക്യകാല രോഗങ്ങളുണ്ട്. കരുതലായുള്ളതൊക്കെ ഇത്തരത്തിൽ നഷ്ടപ്പെട്ടാൽ ഇനി എങ്ങനെ ജീവിതം എന്നതാണ് ഇവരുടെ ആശങ്ക.

വെന്‍റിലേറ്ററും ഓക്സിജൻ സിലിണ്ടറും ക്രമീകരിച്ചു വയോധികരുടെയും രോഗികളുടെയും ജീവൻ നിലനിർത്തുന്ന സാഹചര്യം പോലും ഫ്ളാറ്റിൽ ഉണ്ടായിട്ടുണ്ട്. ഒരു മനുഷ്യാവകാശപ്രക്ഷോഭകനും പരിസ്ഥിതിവാദിയും ഇവരുടെ ശ്വാസമിടിപ്പു കാണാനോ സാന്ത്വനം പകരാനോ വരില്ല. ദിവസേനയെന്നോണം ഫ്ളാറ്റുകളിൽ ഡോക്ടർമാരും നഴ്സുമാരും മരുന്നും ചികിത്സയുമായി കടന്നുവരാറുണ്ട്. പാലിയേറ്റീവ് പരിചരണത്തിൽ ജീവിതം മുന്നോട്ടുനീക്കുന്നവരുമുണ്ട്. ചികിത്സ മാത്രമല്ല യാത്രാസൗകര്യം, വിദ്യാഭ്യാസം, ഉപരിപഠനം, ജോലി എന്നിവയൊക്കെ മുന്നിൽകണ്ട് കൊച്ചിയിലെത്തിയവരാണ് ഫ്ളാറ്റുകളിലെ മനുഷ്യർ. രണ്ടോ മൂന്നോ മുറികളിലായി തലമുറകൾ ആകാശത്തിനും ഭൂമിക്കുമിടയിൽ കഴിയുന്നുണ്ട്.

ആൽഫ വെഞ്ചേഴ്സിലെ വയോധികയായ അമ്മ പറയുന്നു: ലിഫ്റ്റിൽ കയറിയാൽ തലകറക്കം അനുഭവപ്പെടും. അതിനാൽ ലിഫ്റ്റിൽ കസേരയിൽ കണ്ണടച്ചിരിക്കും. മുറിയിൽനിന്നു പുറത്തേക്കു അപൂർവമായേ പോകാറുള്ളു. ക്രച്ചസിലും ഇരിപ്പു കസേരയിലുമായി ജീവിതം തള്ളിനീക്കുന്നവർ പല നിലകളിലുമുണ്ട്.

കൊച്ചിയിൽ പ്രൈവറ്റ് ജോലി ചെയ്യുന്ന തോമസ് കരിയാത്തും ഭാര്യ ബ്ലെസിയും മൂന്നു വർഷം ഗോൾഡൻ കായലോരം ഫ്ളാറ്റിൽ വാടകയ്ക്കാണു താമസിച്ചിരുന്നത്. ഒരു ഫ്ളാറ്റ് സ്വന്തമാക്കാനുള്ള എക്കാലത്തെയും ആഗ്രഹത്തിൽ 2017ൽ ഇതേ ഫ്ളാറ്റിൽ ഒരു അപ്പാർട്ട്മെന്‍റ് സ്വന്തമാക്കി. ഈ സമുച്ചയം തർക്കഭൂമിയിലായി പൊളിച്ചുമാറ്റാൻ വിധി വരുമെന്നറിയാതെയാണ് ടോണിയും ബ്ലെസിയും 30 ലക്ഷം രൂപ ബാധ്യതയിൽ ഫ്ളാറ്റ് സ്വന്തമാക്കിയത്. ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല, എല്ലാ രേഖകളും ഉറപ്പാക്കിയാണ് ചെറിയൊരു ഫ്ളാറ്റ് സ്വന്തമാക്കിയത്. രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോണ്‍ അനുവദിച്ചത് - ടോണി പറഞ്ഞു.

ഇതേ കെട്ടിടത്തിൽ ആറു വർഷമായി കഴിയുന്നു സൈര ബാനു. 30 വർഷം ഫിഷറീസ് വകുപ്പിൽ ജോലി ചെയ്തു കിട്ടിയ വരുമാനവും ഭർത്താവിന്‍റെ നിക്ഷേപവും സ്വരൂപിച്ചുണ്ടാക്കിയതാണ് ഗോൾഡൻ കായലോരത്തിലെ ഫ്ളാറ്റ്. സർവീസ് കാലം അപ്പാടെ ചെറിയൊരു അപ്പാർട്ട്മെന്‍റിൽ കഴിഞ്ഞ ശേഷമാണ് വിരമിക്കലോടെ പെൻഷൻ ആനുകൂല്യവും ബാങ്കുലോണും സ്വരൂപിച്ചു ഫ്ളാറ്റ് സ്വന്തമാക്കിയത്. ഇരുവരും പെൻഷൻ തുകയിൽ ഏറിയ ഭാഗവും ബാങ്ക് ലോണ്‍ അടയ്ക്കാൻ മാറ്റിവയ്ക്കുന്നു. സർവീസ് കാലം അധ്വാനിച്ചുണ്ടാക്കിയ ആസ്തിയിൽ വാങ്ങിയ ഇടമാണ് സുപ്രീം കോടതി വിധിയോടെ അനാഥമാകുന്നത്. മനസും ശരീരവും വിറങ്ങലിച്ച അവസ്ഥയിലാണ് ഇങ്ങനെയൊരു വിധിയോടെ സൈര ബാനു.


ഫ്ളാറ്റ് പൊളിച്ച് ഇവരെയൊക്കെ പെരുവഴിയിലാക്കണമെന്ന് ആർക്കാണു കടുംപിടിത്തം. പൊളിക്കാനുള്ള നാലു ഫ്ളാറ്റുകൾക്കുംകൂടി 500 കോടി രൂപയാണ് നഗരസഭ വിലയിട്ടിരിക്കുന്നത്. സർക്കാർ അനുമതിയോടെ നിർമിച്ച ഫ്ളാറ്റുകൾക്കെതിരെ സർക്കാരിന്‍റെതന്നെ പ്രാതിനിധ്യമുള്ള തീരദേശ മേഖലാ നിയന്ത്രണ അഥോറിറ്റി നൽകിയ ഹർജിയിലാണു സുപ്രീം കോടതി വിധിയുണ്ടായതെന്നതാണു ശ്രദ്ധേയം.

സുപ്രീം കോടതി വിധിയനുസരിച്ചു സമുച്ചയങ്ങൾ പൊളിച്ചു കളയാമെങ്കിലും ഇതേ സ്ഥലത്തുതന്നെ വീണ്ടും പുതിയ ഫ്ളാറ്റ് പണിയാൻ നഗരസഭയ്ക്ക് അനുമതി കൊടുക്കാം. പണിതിരുന്ന കാലത്തു ഫ്ളാറ്റ് നിർമാണത്തിനു തടസമുള്ള സോൺ 3 ആയിരുന്നു ഈ പ്രദേശം. പിന്നീട് പുനക്രമീകരിച്ചു സോൺ 2ൽ ആക്കി.

കാരണം ഈ സ്ഥലങ്ങൾ സി.ആർ സോണ്‍ മാപ്പിംഗിൽ ഇപ്പോൾ സോണ്‍ രണ്ടിലാണ് ഉൾപ്പെടുന്നത്. സി.ആർ സോണ്‍ –രണ്ടിൽ ഫ്ളാറ്റ് പണിയുന്നതിനു നിയമതടസമില്ല. 12 ഫ്ളാറ്റുകളും ഫൈവ് സ്റ്റാർ മന്ദിരങ്ങളും സമീപത്തു പണിതതും പണിതുടരുന്നതും ആർക്കും കാണാം. തന്നെയുമല്ല കൊച്ചിയിലെ ഫ്ളാറ്റുകളേറെയും ഇത്തരത്തിൽ പാരിസ്ഥിതിക കുരുക്കിൽ ഉൾപ്പെടുന്ന സാഹചര്യം നാളെയുണ്ടായാൽ എത്രയോ കുടുംബങ്ങൾ പെരുവഴിയിലാകും. ഇന്നലെകളിൽ കൊച്ചിയിൽ കായലും ചതുപ്പുമായ സ്ഥലങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്ന് ഏതെങ്കിലും പരിസ്ഥിതിവാദി കണ്ടെത്തി കോടതി കയറിയാൽ വിധി അധോഗതിയാവാം. എവിടെയോ കഴിയുന്ന രണ്ടു പരിസ്ഥിതിവാദികളാണ് ഇപ്പോഴത്തെ കേസുകൾക്കു വഴിതെളിച്ചതെന്ന വസ്തുതയും തിരിച്ചറിയണം. 350ലേറെ കുടുംബങ്ങൾക്കു തീരാദുരിതം എന്നതു മാത്രമാണ് ഈ പൊളിക്കൽ നീക്കങ്ങളുടെ ബാക്കിപത്രം.

ഒരിക്കൽ നൽകിയ സ്റ്റോപ് മെമ്മോയിലെ നിലപാട് ഹൈക്കോടതി മുൻപാകെ സാധൂകരിക്കാൻ മരട് നഗരസഭ എന്തുകൊണ്ടാണു താൽപര്യം കാണിക്കാതിരുന്നതെന്നുമുള്ള ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ഈ ഫ്ളാറ്റുകൾക്ക് കെട്ടിട നന്പർ നൽകിയതും നഗരസഭയാണ്. സ്റ്റാംപ് ഡ്യൂട്ടി ഉൾപ്പെടെ നിയമപരമായ വ്യവസ്ഥകൾ പാലിച്ചു റജിസ്ട്രേഷൻ വകുപ്പും നടപടി പൂർത്തിയാക്കി പത്തു വർഷം കരം വാങ്ങിയ നഗരസഭയും മൗനം പാലിക്കുന്നു. നിർമാണരേഖകളെല്ലാം പരിശോധിച്ച ശേഷമാണു ബാങ്കുകൾ വായ്പ അനുവദിച്ചത്. പാരിസ്ഥിതികപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഫ്ളാറ്റുകൾ പൊളിക്കാൻ കോടതി ഉത്തരവിട്ടതെങ്കിൽ അവ പൊളിക്കുന്പോൾ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.

നിയമാനുസൃതം ഫ്ളാറ്റ് വാങ്ങി വർഷങ്ങളായി താമസിക്കുന്നവരോട് ഇറങ്ങിപ്പോകാൻ ഉത്തരവിടുന്പോൾ പകരം സംവിധാനത്തെക്കുറിച്ചു സർക്കാർ ഒന്നും പറയുന്നില്ല. നിയമസഭയിൽ തങ്ങൾക്കനുകൂലമായി പ്രമേയം പാസാക്കി കേന്ദ്രസർക്കാരിനെക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാണു ഫ്ളാറ്റുടമകൾ ഇന്നലെയും ആവർത്തിച്ചത്.
(തുടരും).