ഒഴുക്കിനെതിരേ നീന്തുന്നവർ
ഒഴുക്കിനെതിരേ നീന്തുന്നവർ
തരംഗമാകുന്നു... കപ്പിൾ ഷൂട്ടുുകൾ-3

ഈ വിവാഹാഘോഷങ്ങൾക്കും ബഹളങ്ങൾക്കും ഇടയിലും തങ്ങളുടെ രീതിയിൽ മാത്രം മുന്നോട്ടുപോകുന്ന നവവധുക്കളും വരന്മാരുമുണ്ട്. അടൂരിലെ ഒരു ഗവേഷക വിദ്യാർഥിനി വിവാഹ പൂർവ വീഡിയോ ഏറ്റവും ലളിതമായിരിക്കണം എന്നു നിർബന്ധം മുന്നോട്ടുവച്ചു.
തമിഴ്നാട്ടിലെ ചരിത്രപ്രസിദ്ധമായ ഒരു ഗോപുരത്തിനു മുന്നിൽ നിന്നു ചെറിയ ചിത്രീകരണം മാത്രം നടത്തി മടങ്ങി. രണ്ടു സഞ്ചാരികളെപ്പോലെ ഇരുവരും ഗോപുരം കണ്ട് മടങ്ങുന്ന നിലയിലായിരുന്നു ഷൂട്ട്. ഇക്കഴിഞ്ഞ മാസം വിവാഹിതയായ എംബിഎ വിദ്യാർഥിനിയുടെ വാക്കുകൾ കേൾക്കാം.

ചെലവു കുറഞ്ഞ സിന്പിൾ വീഡിയോ മതി എന്നു ഞാൻ മുൻകൂട്ടി അറിയിച്ചിരുന്നു. ഏതു നിറത്തിലെ വസ്ത്രങ്ങൾ വേണം, ആഭരണങ്ങൾ ഏതു തരത്തിൽ ആയിരിക്കണം എന്നു ഫോട്ടോ-വീഡിയോ ഗ്രാഫർമാർ പറഞ്ഞിരുന്നു. അതുപക്ഷേ എന്‍റെ അഭിരുചിയും കൂടി മനസിലാക്കി തന്നെയായിരുന്നു. ഷൂട്ട് ചെയ്യുന്ന സ്ഥലത്തിന്‍റെ ഭംഗിയും പശ്ചാത്തലവും എല്ലാം അവർ കണക്കിലെടുക്കും.

കാട്ടുപ്രദേശമാണെങ്കിൽ പച്ച വസ്ത്രം ഒഴിവാക്കി നല്ല ബ്രൈറ്റ് നിറങ്ങൾ ഇടണം എന്നു പറയും. മുണ്ടും നേര്യതും സാരിയും ചുരിദാറും മാത്രമേ ഞാൻ ധരിച്ചുള്ളൂ. മോഡേണ്‍ വസ്ത്രങ്ങളോട് താത്പര്യമില്ല എന്നും നേരത്തേ അറിയിച്ചിരുന്നു.

ഓരോ ഷോട്ടും വീഡിയോ-ഫോട്ടോഗ്രാഫർമാർ പറഞ്ഞുതന്നു. എന്നാൽ പരസ്പരമുള്ള കെട്ടിപ്പിടിക്കലും ചുംബനങ്ങളും വേണ്ട എന്നും എനിക്കും വരനും നിർബന്ധമുണ്ടായിരുന്നു. അവർ അതനുസരിച്ച് മാത്രമേ ചിത്രീകരിച്ചുള്ളൂ. ദന്പതിമാരുടെ താത്പര്യവും സഹകരണവും കൊണ്ടാണ് വളരെ ഇന്‍റിമേറ്റ് ചിത്രങ്ങൾ പുറത്തുവരുന്നതെന്നാണ് എനിക്ക് തോന്നുന്നത് എന്നും യുവതി തുറന്നുപറയുന്നു.

മാറുന്ന സമൂഹവും അഭിരുചികളും

വിവാഹനിശ്ചയം കഴിഞ്ഞാൽപോലും പരസ്പരം കാണുന്നതും വരനുമായി സംസാരിക്കുന്നതും വളരെ തെറ്റായി കണക്കാക്കിയിരുന്ന കാലത്തിൽ നിന്നു വളരെ അകന്നുകഴിഞ്ഞിരിക്കുന്നു വർത്തമാനകാലം.വീഡിയോഗ്രഫിയുടെ ആദ്യകാലത്തുണ്ടായിരുന്ന സമൂഹവും മനസുമല്ല ഇന്ന്. എണ്‍പതുകളുടെ മധ്യഘട്ടത്തിൽ വിവാഹത്തിനുശേഷം നവവരന്‍റെയും വധുവിന്‍റെയും വീഡിയോ എടുക്കുന്പോൾ അടുത്തുചേർന്നു നില്ക്കുവാൻതന്നെ യുവമിഥുനങ്ങൾ മടിച്ചിരുന്ന കാര്യം പഴയ വീഡിയോഗ്രാഫർമാർ പങ്കുവയ്ക്കുന്നു. വിവാഹശേഷം ഫോട്ടോ എടുക്കുന്പോൾപോലും ഒരു നിശ്ചിത അകലം ദന്പതിമാർ സൂക്ഷിച്ചിരുന്നു. തോളിൽ കൈയിട്ട് നില്ക്കുന്ന ഫോട്ടോപോലും വീട്ടുകാരും സമൂഹവും അംഗീകരിച്ചിരുന്നില്ല. പുരുഷനും സ്ത്രീയും തമ്മിലുള്ള സൗഹൃദങ്ങളും ഇടപഴകലും ഇന്‍റിമസിയും വളരെ വർധിച്ച വർത്തമാനകാലത്തിന്‍റെ പ്രതിഫലനം കൂടിയാണ് ഇന്നത്തെ നില എന്നു ചില മുതിർന്നവർ വ്യക്തമാക്കുന്നു. വിവാഹം തീരുമാനിക്കപ്പെട്ടവർ തമ്മിലും പ്രണയിച്ച് വിവാഹം കഴിക്കുന്നവർ തമ്മിലും തുറന്ന് ഇടപെടുവാനുള്ള സ്വാതന്ത്ര്യവും സാഹചര്യങ്ങളും നിലവിലുണ്ട്. വാട്സ് ആപ്പ്, ഫേസ്ബുക്ക് പോലുള്ള സൈബർ ഇടങ്ങൾ നല്കുന്ന അവസരങ്ങളും ഈ ഇടപഴകലുകളുടെ ആക്കം കൂട്ടുന്നു.

പുതിയ തരംഗങ്ങളിലേക്ക്

തങ്ങളുടെ വിവാഹ ഫോട്ടോ വീഡിയോകൾ ഏറ്റവും വ്യത്യസ്തമാക്കണമെന്ന ദന്പതിമാരുടെ ആഗ്രഹവും ഡിഫറന്‍റായ വീഡിയോ ഫോട്ടോ ആൽബങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ലക്ഷ്യവും ഈ രംഗത്ത് നിലനില്ക്കുന്ന മത്സരങ്ങളും കൂടിച്ചേരുന്പോൾ പുതിയ തരംഗങ്ങളും കടന്നുവരുന്നു.

കാരണങ്ങൾ അനവധി

മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി രക്ഷാകർത്താക്കളെയോ സമൂഹത്തെയോ ഭയക്കാതെ സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നവരാണ് വലിയൊരു വിഭാഗം യുവാക്കളും യുവതികളും.

സ്വന്തം ജീവിതപങ്കാളിയെയും വിവാഹമണ്ഡപവും മുതൽ നീളുന്ന എല്ലാ കാര്യങ്ങളിലും പലപ്പോഴും വരനും വധുവും തന്നെയാണ് തീരുമാനം എടുക്കുക. മക്കളുടെ ഏത് ആഗ്രഹവും നിറവേറ്റുവാൻ സന്പന്നരും സാധാരണക്കാരും ഒരുപോലെ രംഗത്ത് ഇറങ്ങുകയും ചെയ്യുന്പോൾ വീഡിയോ ചിത്രങ്ങളും ചെലവേറിയതും ആഡംബരപൂർണവുമാകുന്നു.

മാതാപിതാക്കളുടെ റോൾ

ഗ്ലാമറും വർണദൃശ്യലോകവും കണ്ട് ഭ്രമിക്കുന്ന യുവതലമുറയെ യാതൊരു നിയന്ത്രണവുമില്ലാതെ കാമറയ്ക്കു മുന്നിലേക്കു വിടുന്പോൾ ആണ് ഇത്തരം അപകടങ്ങൾ നടക്കുന്നതെന്ന് ഒരു വീട്ടമ്മ ചൂണ്ടിക്കാട്ടുന്നു. മക്കളുടെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നില്ക്കുന്ന അച്ഛനമ്മമാർ പ്രകടിപ്പിക്കുന്ന നിസംഗതയും മറ്റൊരു പ്രധാന കാരണമാണ്.

ലൊക്കേഷനുകളിൽ ദന്പതിമാരെയും യുവാക്കളായ ഫോട്ടോ-വീഡിയോ ഗ്രാഫർമാരെയും സ്വതന്ത്രരായി വിടുന്ന പതിവാണ് പലയിടങ്ങളിലും ഇപ്പോൾ കാണുന്നത്. ഭാവിവരനും വധുവും പോകുന്പോൾ വീട്ടുകാർ ഒപ്പം പോകുന്നത് അവരുടെ സ്വാതന്ത്ര്യം ഹനിക്കും എന്നതിനാലാണ് ഇത്. ബന്ധുക്കളെയും നാട്ടുകാരെയും അന്ധാളിപ്പിക്കുന്ന തരത്തിലേക്കു ചില വീഡിയോകളും ഫോട്ടോ ആൽബങ്ങളും എങ്കിലും തരംതാഴാൻ ഇതൊരു കാരണമാകുന്നു. വിവാഹ പന്തലിൽ വച്ചാണ് തങ്ങളുടെ മക്കളെ കണ്ടത് എന്നു മാതാപിതാക്കൾക്കു പറയേണ്ടിവരുന്ന ഗതികേടും അടുത്തകാലത്ത് വർധിക്കുന്നുണ്ട്.

ഫോട്ടോ-വീഡിയോ ചിത്രീകരണങ്ങളിൽ ഇഴുകിച്ചേരലുകൾ ഇഷ്ടമല്ലെങ്കിൽ അത് നേരത്തേ പറയാം എന്നാണ് പല രക്ഷിതാക്കളുടെയും അഭിപ്രായം. അടുത്തനാളിൽ വിവാഹിതയായ യുവതിയുടെ അമ്മയും ഇതുതന്നെ പറയുന്നു. മകളുടെ പ്രീമാര്യേജ് വീഡിയോ എടുക്കും മുന്പ് തന്നെ അധികം ഇന്‍റിമസി വേണ്ട എന്നു താൻ കർശനമായി പറഞ്ഞിരുന്നു. പൊന്മുടിയിൽവച്ച് നടന്ന ഷൂട്ടിംഗിൽ താനും ഒപ്പം പങ്കെടുത്ത് വേണ്ട നിർദേശങ്ങൾ നല്കി എന്നും വധുവിന്‍റെ അമ്മ സാക്ഷ്യപ്പെടുത്തുന്നു.

ചിതറുന്ന സമൂഹചിന്തകൾ

പൂർവ ആഘോഷമായാലും ശേഷമുള്ള വീഡിയോ ആയാലും ദന്പതിമാരല്ലേ. എന്തു സ്വാതന്ത്ര്യവും അവർക്ക് ആകാം എന്ന് ഉറക്കെപ്പറയുന്ന ഒരു വിഭാഗവുമുണ്ട്.

പാശ്ചാത്യനാടുകളുടെ സംസ്കാരവും ആധുനിക ഉത്തരേന്ത്യൻ രീതികളും കേരളത്തെപ്പോലെ ഇപ്പോഴും യാഥാസ്ഥിതിക മനോഭാവം കൈവിട്ടിട്ടില്ലാത്ത നാടിനു നല്ലതാണോ എന്നുള്ള മറുചോദ്യവും ഉയരുന്നുണ്ട്.

വിവാഹം എങ്ങനെ നടത്തണം എന്നത് തീർച്ചയായും വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ആഹ്ലാദത്തിന്‍റെയും പരിപാവനതയുടെയും പ്രതീക്ഷയുടെയും ജീവിതത്തിന്‍റെയും തന്നെ ഏറ്റവും മഹനീയമായ ഒന്നാണ് വിവാഹച്ചടങ്ങ്. വിവാഹവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളും പരിശുദ്ധമായിരിക്കണം എന്നതാണ് മലയാളസങ്കല്പം. അതിനാൽ തന്നെ മദ്യപിക്കുന്ന യുവമിഥുനങ്ങളുടെ ദൃശ്യങ്ങളും അർധനഗ്ന ചിത്രങ്ങളും ഒരിക്കലും പകർത്തുവാൻ പാടില്ല എന്നു ചെറുപ്പക്കാർ ഉൾപ്പെടെ വലിയൊരു വിഭാഗം ശക്തിയായി പറയുന്നുണ്ട്. ജീവിതകാലം മുഴുവൻ സൂക്ഷിച്ചുവയ്ക്കേണ്ട ഓർമശേഖരണമാണ് വിവാഹ ആൽബങ്ങളും വീഡിയോകളും. ബന്ധുക്കളും ഭാവിയിൽ മക്കളും കാണേണ്ടവ. അതിനാൽ തന്നെ ഫോട്ടോ-വീഡിയോ ചിത്രീകരണങ്ങളിൽ മിതത്വം പാലിക്കണം എന്നും ഭൂരിഭാഗവും പ്രതികരിക്കുന്നു. ഇന്നത്തെ ഈ നില തുടർന്നാൽ വരുംകാലങ്ങളിൽ വളരെ അസഭ്യമായ നിലയിലേക്കു ചിത്രീകരണങ്ങൾ വഴിമാറും എന്ന ചിന്തയും പ്രകടമാകുന്നുണ്ട്.
(അവസാനിച്ചു)

എസ്. മഞ്ജുളാദേവി