Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വലിയനോമ്പിന്റെ വിശുദ്ധനാളുകളിൽ താപസനായ ക്രിസ്തുവിന്റെ ജനിമൃതികൾക്കിടയിലെ ജീവിതാനുഭവങ്ങളെ നമ്മുടെ ചെറുജീവിതങ്ങളോടു ചേർത്തുവച്ചു ധ്യാനിക്കാൻ ‘താപസവഴിയേ...’ ദീപികയിൽ. ക്ലരീഷ്യൻ സഭാംഗമായ ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ് ആണ് ഈ ധ്യാനചിന്തകൾ തയാറാക്കിയത്. കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയിൽ അധ്യാപകനായ അദ്ദേഹം കവിയും എഴുത്തുകാരനുമാണ്.
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ് കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
ആത്മവിശുദ്ധീകരണത്തിന്റെ ഇരുപത്തഞ്ചുനോമ്പ്
“വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം, പിതാവിന്റെ ഏകജാതന്റെ മഹത്വം, കൃപയും സത്യവും നിറഞ്ഞതായി നാം കണ്ടു’’(യോഹ 1:14) തന്റെ ദൈവിക മഹത്വം മനുഷ്യനോടുള്ള സ്നേഹത്തെപ്രതി മാറ്റിവച്ച് നിസാരമായ മനുഷ്യപ്രകൃതിയിലേക്കും മനുഷ്യചരിത്രത്തിലേക്കും സമയത്തിന്റെ പൂർണതയിൽ ദൈവം കടന്നുവന്നതിന്റെ ഓർമ, അതാണ് ഓരോ ക്രിസ്മസും നമ്മിലുണർത്തുന്നത്.
പുൽക്കൂട് മുതൽ കാൽവരി വരെ തന്നെത്തന്നെ ശൂന്യനാക്കിയ ദൈവത്തിന്റെ ഓർമ! പാപത്തിന്റെ, അന്ധകാരത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന മനുഷ്യകുലത്തിന് ഏറ്റവും വലിയ സന്തോഷത്തിന്റെയും പ്രത്യാശയുടെയും അനുഭവമാണ് തന്റെ ഏകജാതന്റെ മനുഷ്യാവതാരത്തിലൂടെ ദൈവം പ്രദാനം ചെയ്തത്. കൃപയും സത്യവും നിറഞ്ഞ ദൈവപുത്രന്റെ മഹത്വത്തിൽ മനുഷ്യരെ പങ്കുകാരാക്കിയ ദൈവിക കാരുണ്യത്തെ ആനന്ദാശ്രുക്കളോടെ പാടിപ്പുകഴ്ത്തുകയും ദൈവപുത്രനെ യോഗ്യതയോടെ എതിരേൽക്കാൻ ആത്മവിശുദ്ധീകരണത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയുമാണ് ഇരുപത്തഞ്ചു നോന്പിൽ വിശ്വാസികൾ.
ഈസ്റ്ററിനു മുന്പുള്ള ‘വലിയനോന്പ്’ പോലെ കാർക്കശ്യ സ്വഭാവമില്ലെങ്കിലും ക്രിസ്മസിനു മുന്പുള്ള നോന്പും ക്രൈസ്തവർ വളരെ ശ്രദ്ധയോടെയാണ് അനുഷ്ഠിച്ചുവന്നിരുന്നത്. ഗ്രീക്കുസഭയുടെയും എത്യോപ്യൻ സഭയുടെയും പാരന്പര്യത്തിൽ നവംബർ 15 മുതൽ ഡിസംബർ 25 വരെ 40 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നോന്പാണുള്ളത്. ലത്തീൻ സഭയിലും മുൻകാലത്ത് ഇപ്രകാരം 40 ദിവസത്തെ നോന്പ് അനുഷ്ഠിച്ചിരുന്നു.
കേരളത്തിലെ ക്രൈസ്തവർ ഡിസംബർ ഒന്നുമുതൽ 25 വരെയുള്ള ദിവസങ്ങളിൽ അനുഷ്ഠിച്ചുവന്ന ഇരുപത്തഞ്ചു നോന്പ് വളരെ കർശനമായി ആചരിച്ചിരുന്നുവെന്ന് ഉദയംപേരൂർ സൂനഹദോസിന്റെ ഡിക്രിയിൽ പ്രസ്താവിക്കുന്നുണ്ട്. ഇരുപത്തഞ്ചുനോന്പു കൂടാതെ, ദൈവമാതാവിന്റെ ജനനത്തിരുനാളിനും സ്വർഗാരോപണത്തിരുനാളിനും ഒരുക്കമായുള്ള എട്ടുനോന്പും പതിനഞ്ചു നോന്പും, ‘നിനവേക്കാരുടെ യാചന’ എന്ന പേരിൽ അറിയപ്പെടുന്ന മൂന്നുനോന്പും കേരള ക്രൈസ്തവർ തീഷ്ണതയോടെ അനുഷ്ഠിച്ചുവന്നു.
നോന്പുദിവസങ്ങളിൽ, ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം, അതും വളരെ വൈകി, ഭക്ഷണം കഴിക്കുകയും പ്രാർഥനയും തപശ്ചര്യകളും വഴി ദൈവത്തെ പ്രീതിപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അവർ തിരുനാളുകളെ വരവേറ്റിരുന്നത്. ഉദയംപേരൂർ സുനഹദോസിനു ശേഷം കാർക്കശ്യത്തിൽ അയവു വന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ക്രൈസ്തവസഭകൾ ഇന്നും ഇരുപത്തഞ്ചുനോന്പ് ശ്രദ്ധാപൂർവം അനുഷ്ഠിക്കുന്നു.
ഒരു യഥാർഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഡിസംബർ 25-ാം തീയതി ആഘോഷിക്കപ്പെടുന്ന പിറവിത്തിരുനാളിനു മുന്പുള്ള ഇരുപത്തഞ്ചുനോന്പ്, വലിയ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദിനങ്ങളാണ്. പാശ്ചാത്യ-പൗരസ്ത്യ ഭേദമെന്യേ എല്ലാ സഭകളിലും പുതിയ ആരാധനാവത്സരം ആരംഭിക്കുന്നത് പിറവിത്തിരുനാളിനെ കേന്ദ്രീകരിച്ചാണ്. നവംബർ 27 മുതൽ ഡിസംബർ മൂന്നു വരെയുള്ള ദിവസങ്ങളിൽ വരുന്ന ഞായറാഴ്ചയാണ് പുതിയ ആരാധനാവത്സരത്തിന്റെ ആരംഭം. പാശ്ചാത്യ സഭയിൽ ആഗമനകാലം (Advent) എന്നും പൗരസ്ത്യ സുറിയാനി സഭയിൽ മംഗളവാർത്തക്കാല(സൂബാറ)മെന്നും ഡിസംബർ 25നു മുന്പുള്ള നാലാഴ്ചക്കാലഘട്ടം അറിയപ്പെടുന്നു. ‘അറിയിക്കുക’ എന്നർഥമുള്ള ‘സന്പർ’ എന്ന സുറിയാനി പദത്തിൽനിന്നാണ് ‘സൂബാറ’ എന്ന പേരുണ്ടായത്. നല്ല വാർത്ത അറിയിക്കുക എന്നാണ് ഇതിനർഥം. ദൈവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സദ്വാർത്തയാണല്ലോ ദൈവപുത്രന്റെ മനുഷ്യാവതാരം.
ഏതൊരു നോന്പിന്റെയും കാതൽ പ്രാർഥന, ഉപവാസം, ദാനധർമം എന്നിവയാണ്. ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്നേഹത്തിൽ വളരാനുള്ള ക്ഷണമാണ് നോന്പുകാലം മനുഷ്യനു പ്രദാനം ചെയ്യുന്നത്. ജീവിതത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തി, പ്രാർഥനയിലൂടെ ദൈവത്തോട് അടുത്തു വസിച്ചും കാരുണ്യപ്രവൃത്തികളിലൂടെ മറ്റുള്ളവർക്കു നമ്മെത്തന്നെ സമീപസ്ഥരാക്കിയും ആത്മശരീരസൗഖ്യത്തിന്റെ പാതയിലൂടെ ചരിച്ച് ജീവിത നവീകരണം പ്രാപിക്കാനും നമ്മുടെ ഹൃദയങ്ങളിലേക്കു കടന്നുവരുന്ന ദൈവപുത്രന് ഉചിതമായ വരവേല്പ് നൽകാനും നോന്പുകാലം ക്ഷണിക്കുന്നു.
റവ. ഡോ. ജോയി ജോർജ് മംഗലത്തിൽ
(പൗരസ്ത്യ വിദ്യാപീഠം വടവാതൂർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സന്മനസ് വളരട്ടെ
ദൂതൻ അവരെ വിട്ട് സ്വർഗത്തിലേക്കു പോയപ്പോൾ ആട്ടിടയ
ക്രിസ്മസ് ആഘോഷം ആരാധനയിൽ
രണ്ടായിരത്തിൽപരം വർഷം മുന്പ് ഈശോമിശിഹാ ഭൂ
പുൽക്കൂട്ടിലെ കാഴ്ചസമർപ്പണം
ആംഗല സാഹിത്യത്തിലെ Gift of Magiയിലെ ഇതിവൃത്തം നമുക്ക
ജ്ഞാനികളുടെ തിരിച്ചറിവും സൗഭാഗ്യവും
ഡിസംബർ ഒന്നാം തീയതി ഫ്രാൻസിസ് മാർപാപ്പ “സ്തുത്യർഹമായ അടയാളം’
തിരുമുഖദർശന തീർഥാടനം
ജ്ഞാനികൾ സത്യാന്വേഷകരാണ്. സൂക്ഷ്മനിരീക്ഷണം അവരുടെ
പുൽക്കൂട് എന്ന ലക്ഷ്യം
ക്രിസ്മസിന്റെ ഏറ്റവും സുന്ദരവും അർഥസന്പുഷ്ടവുമായ ബ
കുടുംബം, ഒാർമിക്കപ്പെടേണ്ട ഇടം
ക്രിസ്മസ് കാലത്തു പുൽക്കുടുപോലെ ഓർമിക്കപ്പെടേണ്ട ഒ
ചരിത്രത്തിലെ തിരുജനനം
ഈശോയുടെ ജനനം സംബന്ധിച്ച കൃത്യമായ വിവരം യഹൂ
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
ഏദനിൽ മനുഷ്യൻ അടച്ച സ്വർഗവാതിൽ ദൈവം മനു
സ്വയം ശൂന്യവത്കരിച്ച ഈശോമിശിഹാ
ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാ
നസ്രത്തിൽ കിളിർത്ത നന്മ
ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് നൽകുന്നതിനു ദൈവദൂത
ഉണ്ണിക്കു പിറക്കാൻ ബേത്ലഹേം ആവുക
ബേത്ലഹേം ഒരിക്കൽക്കൂടി ഒരുങ്ങുകയാണ്. ഉണ്ണീശോയെ സ്വീ
ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാർ
മനസിൽ കവിത വിരിയിക്കുന്ന ക്രിസ്മസ് കാലത്തിലെ ഒരു സു
ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരം
പിതാവായ ദൈവം മനുഷ്യവംശത്തിന് കൊടുത്ത ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണ് പുൽക്കൂട്
അഭിഷേകം നൽകുന്ന കണ്ടുമുട്ടൽ
മംഗലവാർത്തക്കാലം പല കണ്ടുമുട്ടലുകളുടെയും കാലമാണ്. സഖറിയായുടെയും ദൈവദൂതന
സ്തോത്രഗീതവും തിരുപ്പിറവിയും
ദൈവ- മനുഷ്യബന്ധത്തിലെ സന്തോഷ നിമിഷങ്ങളിൽ ഭക്തൻ സമ
മനുഷ്യാവതാരം മനുഷ്യരക്ഷയ്ക്ക്
ക്രിസ്മസ് മനുഷ്യരക്ഷയുടെ ആഘോഷമാണ്. ആദിമാതാപിതാ
ദൈവമാതാവ് - ഈശോയുടെ അമ്മ
പരിശുദ്ധാത്മാവാൽ നിറഞ്ഞ എലിസബത്ത് ഇപ്രകാരം ഉദ്ഘോഷിച്ചു: ""നീ സ
വിശുദ്ധ യൗസേപ്പ് ഒരു സംസ്കാരം
ദൈവത്തിന്റെ മനുഷ്യാവതാര രഹസ്യത്തിലെ പിതൃസ്ഥ
കൃപ കണ്ടെത്തൽ
മംഗളവാർത്തയുമായി പരിശുദ്ധ കന്യകമറിയത്തെ സമീ
വഴികാട്ടിയുടെ ജനനം ദൈവകൃപയുടേത്
യേശുക്രിസ്തുവിന്റെ ജനനം അനേകർക്ക് അനുഗ്രഹത്തിന്റെ കാലമാണ്. യേ
മംഗളവാർത്തയുമായെത്തുന്ന മാലാഖമാർ
സെമിറ്റിക് മതങ്ങളുടെയെല്ലാം പൊതുസമ്പത്താണ് “മാലാഖ’മാർ. യഹൂദര
മനുഷ്യാവതാരം വാഗ്ദാനങ്ങളുടെ പൂർത്തീകരണം
ലോകത്തെ മുഴുവൻ സൃഷ്ടിക്കുകയും (ഉല്പ1.1) മനുഷ്യവംശത്
Latest News
തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂരിൽ വിദ്യാർഥിയെ മർദിച്ച സംഭവം: പ്രതിക്ക് ജാമ്യം
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
സിക്കിം ലോട്ടറി നികുതി; ഹൈക്കോടതി വിധിക്ക് സ്റ്റേ
Latest News
തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂരിൽ വിദ്യാർഥിയെ മർദിച്ച സംഭവം: പ്രതിക്ക് ജാമ്യം
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
സിക്കിം ലോട്ടറി നികുതി; ഹൈക്കോടതി വിധിക്ക് സ്റ്റേ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top