ദൈവസ്നേഹത്തിന്‍റെ മനുഷ്യാവതാരം
ദൈവസ്നേഹത്തിന്‍റെ മനുഷ്യാവതാരം
പിതാവായ ദൈവം മനുഷ്യവംശത്തിന് കൊടുത്ത ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണ് പുൽക്കൂട്ടിൽ ജാതനായ ദൈവപുത്രനായ ഈശോ. ദൈവസ്നേഹത്തിന്‍റെ സുന്ദരമായ വെളിപ്പെടുത്തലായിരുന്നു ഈശോയുടെ മനുഷ്യാവതാരം.

തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹ 3:16). മനുഷ്യാവതാര സംഭവത്തിലൂടെ ദൈവം ചരിത്രത്തിലേക്ക് കടന്നുവന്നു.

ദൈവം നമ്മോടുകൂടെ വസിച്ച് നമുക്ക് സമീപസ്ഥനായി (നിയമ 4,7). ദൈവം അമ്മനുവേൽ (മത്താ. 1,23) ആയിത്തീർന്നു. ഈ വലിയ ദൈവസ്നേഹത്തെ ഓർത്ത് ധ്യാനിച്ച് വിസ്മയം കൊള്ളാൻ സന്തോഷത്തോടെ ദൈവകൃപയ്ക്ക് നന്ദി പറയുവാൻ ഈ ഇരുപത്തഞ്ചു നോന്പുകാലം നമ്മെ ഓർമിപ്പിക്കുന്നു. നിങ്ങൾ എപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ. ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ സന്തോഷിക്കുവിൻ. നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കർത്താവ് അടുത്തെത്തിയിരിക്കുന്നു. (ഫിലി. 4,4-5).

ദൈവസ്നേഹത്തോടൊപ്പം കരുണാസന്പന്നനായ ദൈവത്തിന്‍റെ അപാരമായ കരുണ ഭൂമിയെ സ്പർശിച്ചതാണ് മാംസം ധരിച്ച നിത്യവചനം. യോഹന്നാൻ ശ്ലീഹാ കുറിക്കുന്നു: വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്‍റെ മഹത്വം നമ്മൾ ദർശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്‍റേതുമായ മഹത്വം (യോഹ 1,14).


ക്രൂരതയുടെയും അസഹിഷ്ണുതയുടെയും തീവ്രവാദത്തിന്‍റെയും ഭാവങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിലും ദൈവത്തിന്‍റെ കരുണയും ഉദാരതയും ആഴത്തിൽ അറിയുവാനും ഹൃദയത്തിൽ അനുഭവിക്കാനും പരമാവധി നമ്മുടെ ജീവിതവഴികളിൽ പങ്കുവച്ചു നല്കുവാനും ഈ ക്രിസ്മസ് നമ്മെ ക്ഷണിക്കുന്നു.

ഈശോയിൽ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹവും ദൈവകരുണയും നമ്മെ ദൈവമക്കളും പരസ്പരം സഹോദരങ്ങളുമാക്കി ഉയർത്തി. സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു: തന്നെ സ്വീകരിച്ചവർക്കെല്ലാം തന്‍റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവമക്കളാകുവാൻ അവൻ കഴിവ് നൽകി (1,12).

പൗലോസ് ശ്ലീഹായും നമ്മെ പഠിപ്പിക്കുന്നു: അവൻ സന്പന്നനായിരുന്നിട്ടും നിങ്ങളെ പ്രതി ദരിദ്രനായി, തന്‍റെ ദാരിദ്ര്യത്താൽ നിങ്ങൾ സന്പന്നരാകാൻവേണ്ടിതന്നെ (2 കൊറി 8,9). ദൈവത്തിന്‍റെ പിതൃത്വവും മനുഷ്യമക്കളുടെ വിശ്വസാഹോദര്യവും അനുഭവിക്കാനും ആഘോഷിക്കാനും ഈ ക്രിസ്മസ് കാലം നമ്മെ ക്ഷണിക്കുന്നു.

റവ.ഡോ. ഡോമിനിക് വെച്ചൂർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.