Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വലിയനോമ്പിന്റെ വിശുദ്ധനാളുകളിൽ താപസനായ ക്രിസ്തുവിന്റെ ജനിമൃതികൾക്കിടയിലെ ജീവിതാനുഭവങ്ങളെ നമ്മുടെ ചെറുജീവിതങ്ങളോടു ചേർത്തുവച്ചു ധ്യാനിക്കാൻ ‘താപസവഴിയേ...’ ദീപികയിൽ. ക്ലരീഷ്യൻ സഭാംഗമായ ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ് ആണ് ഈ ധ്യാനചിന്തകൾ തയാറാക്കിയത്. കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയിൽ അധ്യാപകനായ അദ്ദേഹം കവിയും എഴുത്തുകാരനുമാണ്.
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ് കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
സ്വയം ശൂന്യവത്കരിച്ച ഈശോമിശിഹാ
ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിക്കാതെ അവൻ സ്വയം ശൂന്യനാക്കി (ഫിലി 2: 6,7). ദൈവത്തിന്റെ മേഖലയിൽനിന്നു മനുഷ്യന്റെ അവസ്ഥയിലേക്കുള്ള ഇറങ്ങിവരവാണത്-ഗ്രീക്കു ഭാഷയിലെ കെനോസിസ്.
സമാനതകൾ ഉറപ്പിക്കാൻ പരസ്പരം പോരടിക്കുന്ന സ്ത്രീ പുരുഷന്മാരുടെ ലോകത്തിലേക്കാണ് സകല സമാനതകളുമുപേക്ഷിച്ചു അവൻ വരുന്നത്. ഒന്നാമതായി ദൈവവുമായുള്ള സമാനത ഉപേക്ഷിക്കുന്നു. സ്നേഹിക്കുന്ന വ്യക്തിയുമായി താദാത്മ്യപ്പെടുന്നതിന് ഈ സ്വയം ശൂന്യവത്കരണം ആവശ്യമാണെന്ന് ബിഷപ് ഫുൾട്ടൺ ജെ. ഷീൻ കുറിച്ചതോർക്കുന്നു.
ഉണ്ടാകട്ടെ എന്ന ഒറ്റവാക്കാൽ ശൂന്യതയിൽനിന്ന് എല്ലാം സൃഷ്ടിച്ചവൻ സ്വയം ശൂന്യമാക്കുന്നു. വചനം മാംസം ധരിക്കുന്നു. സ്രഷ്ടാവ് താൻ സൃഷ്ടിച്ചവളുടെ മകനായി അവതരിക്കുന്നു (വി. ബേസിൽ). എന്തിനുവേണ്ടി? മണ്ണോട് ചേരേണ്ടവനെ വിണ്ണോട് ചേർത്തുനിർത്താൻ.
മാംസം സന്പൂർണ മനുഷ്യപ്രകൃതിയെയാണു സൂചിപ്പിക്കുന്നത്. മനുഷ്യന്റെ ക്ഷണികതയും നശ്വരതയും ദരിദ്രാവസ്ഥയും യാദൃച്ഛികതയുമെല്ലാം അതിലടങ്ങിയിട്ടുണ്ട്.
രണ്ടാമതായി, മനുഷ്യനുമായുള്ള സമാനതയും അവൻ ഉപേക്ഷിക്കുന്നു. ജനനത്തിലെന്നപോലെ മരണത്തിലും അവൻ ഏറ്റവും നിസാരനായി, ഉപേക്ഷിക്കപ്പെട്ടവനായി. സ്വത്വബോധം നഷ്ടപ്പെട്ടവരെ അസ്തിത്വത്തിന്റെ പൂർണതയിലേക്കു നയിക്കാൻ മനുഷ്യാസ്തിത്വവും ഉപേക്ഷിക്കുകയാണവൻ.
ഉയിർപ്പിന്റെ മഹത്വത്തിലും ആ ശൂന്യവത്കരണം തുടരുകയാണ്. നശ്വരമായ മനുഷ്യപ്രകൃതിയെ അനശ്വരമാക്കാൻ മനുഷ്യനോടൊപ്പമായാൽ പോര, അപ്പമാകണം, ഉള്ളിലേക്കിറങ്ങി മനുഷ്യ പ്രകൃതിയിലലിയണം. വീണ്ടും വീണ്ടും ചെറുതാകുന്ന ദൈവം.
നീ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? സ്നേഹിക്കുന്ന വ്യക്തിയെ നേടാൻ നിന്റെ അഹത്തിൽ നിന്ന് ഇറങ്ങിവരേണ്ടതുണ്ട്. നീ സ്നേഹിക്കുന്ന വ്യക്തിയോട് താദാത്മ്യപ്പെടേണ്ടതുണ്ട്. ഒരുതരം ശൂന്യവത്കരണം തന്നെയാണതും.
വലിപ്പച്ചെറുപ്പങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ ഉപേക്ഷിക്കുക. സ്വയം ചെറുതാക്കി അപരനെ ഉയർത്തുന്ന സമാനതകളുടെ പുതിയ സമവാക്യങ്ങൾ രൂപപ്പെടട്ടെ. സ്നേഹ നിരാസങ്ങളുടെ ലോകത്തിൽ സ്നേഹത്തിനുവേണ്ടി കാംക്ഷിക്കുന്നവരെ ചേർത്തു പിടിക്കാം.
ഒപ്പം ഓർക്കുക, വിണ്ണിലുള്ളവനെ സ്നേഹിക്കാൻ നീയും വിണ്ണോളമുയരണം. നിന്നിലെ ദൈവികതയെ ഉയർത്തണം. ജീർണതയ്ക്കടിമപ്പെട്ട സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ കാത്തിരിക്കുകയാണ് (റോമ 8: 19,21).
റവ.ഡോ. ജോർജ് തെക്കേക്കര
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സന്മനസ് വളരട്ടെ
ദൂതൻ അവരെ വിട്ട് സ്വർഗത്തിലേക്കു പോയപ്പോൾ ആട്ടിടയ
ക്രിസ്മസ് ആഘോഷം ആരാധനയിൽ
രണ്ടായിരത്തിൽപരം വർഷം മുന്പ് ഈശോമിശിഹാ ഭൂ
പുൽക്കൂട്ടിലെ കാഴ്ചസമർപ്പണം
ആംഗല സാഹിത്യത്തിലെ Gift of Magiയിലെ ഇതിവൃത്തം നമുക്ക
ജ്ഞാനികളുടെ തിരിച്ചറിവും സൗഭാഗ്യവും
ഡിസംബർ ഒന്നാം തീയതി ഫ്രാൻസിസ് മാർപാപ്പ “സ്തുത്യർഹമായ അടയാളം’
തിരുമുഖദർശന തീർഥാടനം
ജ്ഞാനികൾ സത്യാന്വേഷകരാണ്. സൂക്ഷ്മനിരീക്ഷണം അവരുടെ
പുൽക്കൂട് എന്ന ലക്ഷ്യം
ക്രിസ്മസിന്റെ ഏറ്റവും സുന്ദരവും അർഥസന്പുഷ്ടവുമായ ബ
കുടുംബം, ഒാർമിക്കപ്പെടേണ്ട ഇടം
ക്രിസ്മസ് കാലത്തു പുൽക്കുടുപോലെ ഓർമിക്കപ്പെടേണ്ട ഒ
ചരിത്രത്തിലെ തിരുജനനം
ഈശോയുടെ ജനനം സംബന്ധിച്ച കൃത്യമായ വിവരം യഹൂ
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
ഏദനിൽ മനുഷ്യൻ അടച്ച സ്വർഗവാതിൽ ദൈവം മനു
നസ്രത്തിൽ കിളിർത്ത നന്മ
ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് നൽകുന്നതിനു ദൈവദൂത
ഉണ്ണിക്കു പിറക്കാൻ ബേത്ലഹേം ആവുക
ബേത്ലഹേം ഒരിക്കൽക്കൂടി ഒരുങ്ങുകയാണ്. ഉണ്ണീശോയെ സ്വീ
ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാർ
മനസിൽ കവിത വിരിയിക്കുന്ന ക്രിസ്മസ് കാലത്തിലെ ഒരു സു
ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരം
പിതാവായ ദൈവം മനുഷ്യവംശത്തിന് കൊടുത്ത ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണ് പുൽക്കൂട്
അഭിഷേകം നൽകുന്ന കണ്ടുമുട്ടൽ
മംഗലവാർത്തക്കാലം പല കണ്ടുമുട്ടലുകളുടെയും കാലമാണ്. സഖറിയായുടെയും ദൈവദൂതന
സ്തോത്രഗീതവും തിരുപ്പിറവിയും
ദൈവ- മനുഷ്യബന്ധത്തിലെ സന്തോഷ നിമിഷങ്ങളിൽ ഭക്തൻ സമ
മനുഷ്യാവതാരം മനുഷ്യരക്ഷയ്ക്ക്
ക്രിസ്മസ് മനുഷ്യരക്ഷയുടെ ആഘോഷമാണ്. ആദിമാതാപിതാ
ദൈവമാതാവ് - ഈശോയുടെ അമ്മ
പരിശുദ്ധാത്മാവാൽ നിറഞ്ഞ എലിസബത്ത് ഇപ്രകാരം ഉദ്ഘോഷിച്ചു: ""നീ സ
വിശുദ്ധ യൗസേപ്പ് ഒരു സംസ്കാരം
ദൈവത്തിന്റെ മനുഷ്യാവതാര രഹസ്യത്തിലെ പിതൃസ്ഥ
കൃപ കണ്ടെത്തൽ
മംഗളവാർത്തയുമായി പരിശുദ്ധ കന്യകമറിയത്തെ സമീ
വഴികാട്ടിയുടെ ജനനം ദൈവകൃപയുടേത്
യേശുക്രിസ്തുവിന്റെ ജനനം അനേകർക്ക് അനുഗ്രഹത്തിന്റെ കാലമാണ്. യേ
മംഗളവാർത്തയുമായെത്തുന്ന മാലാഖമാർ
സെമിറ്റിക് മതങ്ങളുടെയെല്ലാം പൊതുസമ്പത്താണ് “മാലാഖ’മാർ. യഹൂദര
മനുഷ്യാവതാരം വാഗ്ദാനങ്ങളുടെ പൂർത്തീകരണം
ലോകത്തെ മുഴുവൻ സൃഷ്ടിക്കുകയും (ഉല്പ1.1) മനുഷ്യവംശത്
ആത്മവിശുദ്ധീകരണത്തിന്റെ ഇരുപത്തഞ്ചുനോമ്പ്
“വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം
Latest News
വാഹനപരിശോധനയുടെ മറവിൽ മോഷണം; യുപിയിൽ നാല് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
സീറ്റ് നിർണയവും സ്ഥാനാർഥി പ്രഖ്യാപനവും വലിച്ച് നീട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
സ്വര്ണ വില കുറഞ്ഞു
സിഎജിക്കെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
ബിഹാറിൽ സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ കുറ്റകൃത്യം; നടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രി
Latest News
വാഹനപരിശോധനയുടെ മറവിൽ മോഷണം; യുപിയിൽ നാല് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
സീറ്റ് നിർണയവും സ്ഥാനാർഥി പ്രഖ്യാപനവും വലിച്ച് നീട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
സ്വര്ണ വില കുറഞ്ഞു
സിഎജിക്കെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
ബിഹാറിൽ സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ കുറ്റകൃത്യം; നടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top