സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
രംഗം ഒന്ന് പോലീസ് സ്റ്റേഷൻ:

എസ്ഐ സാർ... വിളി കേട്ട എസ്ഐ ചോദ്യഭാവത്തിൽ തലയുയർത്തി.. എവിടെയോ കണ്ടു പരിചയമുള്ളപോലെ ഒരാൾ മുന്നിൽ.

“സാർ ഒരു കാര്യം ബോധിപ്പിക്കാൻ വന്നതാണ്.’’

പെട്ടെന്നു കാര്യം പിടികിട്ടിയതുപോലെ എസ്ഐപറഞ്ഞു: താനല്ലേ കഴിഞ്ഞയാഴ്ച സ്കൂട്ടർ മോഷണം പോയെന്നും പറഞ്ഞുവന്നു പരാതി നൽകിയത്.

“അതേ സാർ, ആ സ്കൂട്ടറിന്‍റെ ഒരു കാര്യം പറയാൻ തന്നെയാണ് വന്നത്.’’

“ഇങ്ങനെ എന്നും വന്നു ചോദിച്ചതുകൊണ്ടു കാര്യമുണ്ടോ.. ഞങ്ങൾ പലേടത്തും അന്വേഷിക്കുന്നുണ്ട്.’’ - എസ്ഐ മുഖം ചുളിച്ചു.

“അതല്ല സാർ മറ്റൊരു കാര്യം പറയാനാ, എന്‍റെ സ്കൂട്ടർ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.’’

ഇതു കേട്ട എസ്ഐ ഞെട്ടി: സ്കൂട്ടർ തിരിച്ചുകിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്നോ... താനല്ലേ കഴിഞ്ഞ ദിവസം പുതിയ സ്കൂട്ടറാണ് മോഷണം പോയെതെന്നും എങ്ങനെയെങ്കിലും കണ്ടുപിടിച്ചു തരണമെന്നും പറഞ്ഞ് ഇവിടെ കിടന്നു നിലവിളിച്ചത്.

“ശരിയാണ് സാർ, അതെന്‍റെ ബുദ്ധിമോശം. എനിക്ക് സ്കൂട്ടർ തിരികെ കിട്ടിയില്ലെങ്കിലും ഒരു കുഴപ്പവുമില്ല. പക്ഷേ, അതിൽ മൂന്നാലു ലിറ്റർ പെട്രോൾ ഉണ്ടായിരുന്നു. അതെങ്ങനെയെങ്കിലും ഒന്നു തിരികെ കിട്ടിയാൽ മതി സാർ. സ്കൂട്ടർ ആ കള്ളനെടുത്തോട്ടെ!’’.

എസ്ഐ അന്തംവിട്ടിരിക്കെ സ്കൂട്ടർ ഉടമ പുറത്തേക്കു നടന്നു.

രംഗം രണ്ട് ഹോട്ടൽ:

ഹോട്ടലിനു മുന്നിൽ വാഹനം നിർത്തി അയാൾ അകത്തേക്കു കയറിയതും കൗണ്ടറിൽ ഇരുന്നയാൾ ആദരവോടെ എഴുന്നേറ്റു. വെയ്റ്റർ ഓടിയെത്തി സ്വീകരിച്ചു. കഴിച്ചുകൊണ്ടിരുന്ന പലരും ബഹുമാനത്തോടെ നോക്കി.

ഒന്നും മനസിലാകാതിരുന്ന ഒരു ചേട്ടൻ അടുത്തയാളോടു ചോദിച്ചു: ഇതാരാ, പൈലറ്റോ സിനിമാക്കാരനോ മറ്റോ ആണോ... എല്ലാവർക്കും വലിയ ആരാധനയാണല്ലോ.

“ഇതു പൈലറ്റോ... പൈലറ്റും കപ്പിത്താനുമൊക്കെ ഇദ്ദേഹത്തിന്‍റെ മുന്നിൽ വെറും സീറോ. ദേ ആ കിടക്കുന്ന പെട്രോൾ ടാങ്കർ കണ്ടില്ലേ. അതിന്‍റെ ഡ്രൈവറാ. എങ്ങനെ ജനം ബഹുമാനിക്കാതിരിക്കും. കറൻസിയൊക്കെ കൊണ്ടുപോകുന്നതുപോലെ സായുധ സേനയുടെ അകന്പടിയിലായിരിക്കും ഇവരുടെ ഇനിയുള്ള യാത്ര എന്നാണ് കേട്ടത്.’’


രംഗം മൂന്ന് മാര്യേജ് ബ്യൂറോ:

“നിങ്ങളുടെ പെണ്ണിനു വന്പൻ ബിസിനസുകാരനെ തന്നെ വേണമെന്നു പറഞ്ഞതുകൊണ്ടല്ലേ ഈ പയ്യനെ കഷ്ടപ്പെട്ടു ഞാൻ കണ്ടുപിടിച്ചുകൊണ്ടുവന്നത്. വൻ സ്വർണക്കട മുതലാളിയാണെന്നു പറഞ്ഞപ്പോൾ നിങ്ങൾ സമ്മതിക്കുകയും ചെയ്തു. അതുകൊണ്ടാണല്ലോ അവരെ പെണ്ണുകാണാനും വിളിച്ചത്. എന്നിട്ട് ഇപ്പോൾ പറയുന്നു സ്വർണക്കട പോരെന്ന്. ശരിക്കും എന്താണ് പ്രശ്നം?” - മാര്യേജ് ബ്യൂറോക്കാരൻ അല്പം ടെൻഷനിലാണ്.

ഇതു കേട്ടതും പെണ്ണിന്‍റെ ബന്ധു അടക്കം പറഞ്ഞു: “സംഗതി ശരിയാ. പക്ഷേ, ഏതാനും ദിവസംകൊണ്ടാ കളം മുഴുവൻ മാറിയത്. ഇപ്പോൾ അവൾക്കു സ്വർണക്കട പോരത്രേ. മാർക്കറ്റിലെ നിലയും വിലയും വച്ചു നോക്കുന്പോൾ പെട്രോൾ ബങ്ക് മുതലാളി മതിയെന്നാ പറയുന്നത്! ഇപ്പോൾ സ്വർണത്തേക്കാൾ പെട്രോളിനാണത്രേ ഗമ.” മാര്യേജ് ബ്യൂറോക്കാരൻ കണ്ണുമിഴിച്ചിരുന്നു.

ഇതിനിടെ, രണ്ടു ലിറ്ററിൽ കൂടുതൽ പെട്രോൾ അടിച്ചാൽ ഇഡിയും ഇൻകം ടാക്സുകാരും വീട്ടിലെത്തുമോയെന്ന ചോദ്യം നാട്ടുകാർ ചോദിച്ചുതുടങ്ങി. അന്തവും കുന്തവുമില്ലാതെ ഇന്ധനവില ഇങ്ങനെ കയറിയാൽ പിന്നെന്തു വഴി.

കൂടുതൽ പറഞ്ഞാൽ രംഗം വഷളായി അകത്തുപോകുമെന്നതിനാൽ തത്കാലം ഉള്ളതു പെട്രോൾ ബാങ്കിൽ നിക്ഷേപിച്ചിട്ടു പട്ടിണി കിടക്കുക, വികസനം വന്നു മുട്ടി വിളിക്കുന്പോൾ ജീവൻ ബാക്കിയുണ്ടെങ്കിൽ എഴുന്നേൽക്കാം.

മിസ്ഡ് കോൾ

= രാജസ്ഥാനിൽ സെഞ്ചുറിയടിച്ചു പെട്രോൾ വില.
- വാർത്ത
= ജനം ക്ലീൻ ബൗൾഡ്!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.